ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ORU NUNAKATHA

                           എൻ്റെ  ദൈവമേ 


അയാള് മൂത്രമൊഴിക്കാൻ ഒരു മര ച്ചുവടും നോക്കി മൂളിപ്പാട്ടും പാടി നടക്കുമ്പോഴാണ് എന്നും കാര്യം സാധിക്കാറുള്ള മരച്ചുവട്ടിൽ ഒരു  പിച്ചക്കാരനെ കണ്ടത് ....സ്വല്പ്പം മനുഷ്യസഹജമായ അധികാര ഗർവോടെ അയാൾ പിച്ചക്കാനെ നോക്കി....അയാൾ പിച്ചക്കായ് കൈ നീട്ടി ...പെട്ടെന്ന് പോക്കറ്റിന്റെ ഉള്ളറകളിൽ നിന്ന് കൈ ഇട്ടു വാരിയപ്പോൾ കിട്ടിയ നാണയത്തുട്ടുകൾ ഒരു രൂപയുടെയാണെന്ന തിരിച്ചറിവിൽ വീണ്ടും ചെറിയ നാണയ തുട്ടുകൾക്കായി അയാൾ പരാതി ....പെട്ടെന്ന് പിച്ചക്കാരൻ ഒരു രൂപവേണ്ട ഉള്ളത് മതിയെന്നായി....അതു കേട്ടതും തെല്ലൊരു ചമ്മലോടെ അയാൾ മനസ്സിൽ ചിന്തിച്ചു ...നാണക്കേടായല്ലോ ...ചിന്തയുടെ അതേ വേഗതയിൽ പിച്ചക്കാരന്റെ മറുപടി വീണ്ടും..നാണം കെടേണ്ട ആവശ്യമില്ലാട്ടോ ....ഞാൻ മനസ്സിൽ ചിന്തിക്കുന്നതെല്ലാം ഈ തെണ്ടി അറിയുന്നതെങ്ങിനെ എന്ന ആശ്ചര്യത്തോടെ അയാൾ ചോദിച്ചു താനാരാ ...എവിടുന്നാ ....പെട്ടന്നായിരുന്നു ഒരു മുഴക്കത്തോടെ പിച്ചക്കാരന്റെ മറുപടി 
ഞാൻ  ദൈവം ...ദൈവം ....കേട്ടപാതി കേള്കാഥാ പാതി അയാൾ ചോദിച്ചു താങ്കളാണോ ദൈവം ...താങ്കൾ എവിടെ എന്തെടുക്കുകയാ ....പിച്ചക്കാരൻ പറഞ്ഞു ഞാൻ ഇരുന്നാലോചികുകയായിരുന്നു ....ഒരു കാര്യം മറന്നുപോയി ...അതേകുറിച്ചിരുന്നു ആലോചിക്കുകയായിരുന്നു.ദൈവത്തിനും മറവിയോ അയാളുടെ ആത്മഗതം കേട്ട് ദൈവം പറഞ്ഞു ....പ്രപഞ്ചമുള്ള കാലം മുതല്കുള്ളതല്ലേ പ്രായം കൂടുന്നു ..മറവിയും കൂടി വരുന്നു ...എത്രയല്കരുടെ ഡാറ്റ സൂക്ഷിക്കുന്ന മെമ്മറി യാ ...മറവി സ്വാഭാവികം സ്വല്പം നീരസത്തോടെ ദൈവം പറഞ്ഞു ....എന്തായാലും ശരി ദൈവമേ താങ്കൾ എന്താണ് മറന്നുപോയത് അയാൾ ചോദിച്ചു ?അറിയാനുള്ള അയാളുടെ തിടുക്കം കണ്ടിട്ടാവാം ദൈവം പിറു   പിറുത്തു ...എന്റെ മതമാണ് ഞാൻ തിരയുന്നത് 
എന്റെ മതമേതെന്ന് ഞാൻ മറന്നു പോയി ..ഇനി മതമുണ്ടായിരുന്നോ എന്നും സംശയം ....നിങ്ങൾ മനുഷ്യജീവികൾ എനിക്ക് പല പേരുമിട്ടു എന്റെ പേരും ഞാൻ മറന്നു .....അയാൾക്കും വിഷമം തോന്നി ....അയാൾ പെട്ടെന്ന് മൊബൈലിൽ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റിന്റെ നമ്പർ ദൈവത്തിനു കൊടുക്കാനായി ധൃതിയിൽ  മൊബൈൽ എടുത്തത് മൊബൈലിന്റെ നമ്പർ ലോക്ക് അയാൾ മറന്നു പോയി..എന്റെ ദൈവമേ എന്നും പറഞ്ഞു അയാൾ ദൈവത്തോടപ്പം മര ചുവട്ടിലിരുന്നു ആലോചന തുടങ്ങി  

രചന 
ജ്യോതിഷ് പി ആർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...