പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായി ...പുതിയ താമസക്കാര് വന്നല്ലോ എന്ന് പറഞ്ഞതും അല്ല മനുഷ്യ നിങ്ങൾക്കിനിയും ഈ വായ്നോട്ടമൊക്കെ ഒന്ന് നിർത്തിക്കൂടെ എന്ന് ചോദിച്ചു മുഖവും വീർപ്പിച്ചു അവൾ നിതംബവും കുലുക്കി നടന്നു നീങ്ങി .വൈകുന്നേരം പുതിയ അയൽവാസികൾ പരിചയപ്പെടാൻ വന്നെങ്കിലും പഴയ കാമുകി പഴയ പരിചയ ഭാവം പോയിട്ട് ഒരു മുഖഭാവവും കാണിച്ചില്ല .പിന്നീടുള്ള പ്രഭാതങ്ങളിൽ പതിവ് കാഴ്ച്ച അവരുടെ വില്ലയിലെ മുറ്റം തൂക്കുന്ന പഴയ കാമുകിയുടെ മുഖമോ വിശാലമായ മൂഡോ ആയിരുന്നു ...കാണും തോറും അയാൾ മൂഡ് ഔട്ട് ആകാനും തുടങ്ങി ...പണ്ട് പ്രണയം തലയ്ക്കു പിടിച്ചപ്പോൾ അവളെ പാടി ഉറക്കികൊടുത്തിരുന്ന പഴയ ആൽബത്തിലെ ഉണരുമ്പോൾ നീയെനിക്കരികിൽ വേണമെന്ന പാട്ടു അറം പറ്റിപ്പോയോ എന്നയാൾക്ക് പേടിയായി .ഏതായാലും അവൾ അവളുടെ ഭർത്താവുമായി കിന്നരിക്കുന്നത് കാണുമ്പോൾ നെഞ്ചിൽ ഒരു ആന്തൽ അലയടിക്കുന്നത് അയാൾ കണ്ടില്ലെന്ന് വച്ചു .
ഒരു അവധി ദിവസം ചുമ്മാ മൊബൈലിൽ കുത്തി കുത്തി സമയം പാഴാക്കിക്കൊണ്ടിരിക്കിമ്പോഴാണ് മുറ്റത്തു നിന്നും ചിര പരിചിതമായ ഒരു കിളികൊഞ്ചല് കേട്ടത് .ദിവ്യ എന്തിയേ ...ഇവിടില്ലേ ...കണ്ണുയർത്തിനോക്കിയതും സ്തബ്ദനായിപ്പോയി ...അയൽവാസിയായ പഴയ കാമുകി നമ്മുടെ വീട്ടുമുറ്റത്തു പണ്ട് കവി വര്ണിച്ച പോലെ തിളങ്ങുന്ന സുവർണ കരയുള്ള സെറ്റുസാരിയിൽ (സെറ്റ് സാരി പണ്ടേ എനിക്ക് വീക്നെസ് ആണെന്ന് അവൾക്ക് മറ്റാരേക്കാളും നന്നായറിയാം )നിന്ന് ചിരിക്കുന്നു ...എന്ത് പറയണമെന്നറിയില്ല ...തൊണ്ട വരണ്ടു പോയി ...പണ്ട് വൈവ examinu പോകുമ്പോളുള്ള ഒരവസ്ഥ ...ഇവൾക്ക് ഇത്ര സൗന്ദര്യമുണ്ടായിട്ടും തേച്ചു പോയത് അബദ്ധമായി എന്നോർത്ത് കൊണ്ട് ...നഷ്ടബോധത്തോടെ ടീച്ചർ ആയ ഭാര്യ എന്തോ ഒരാവശ്യത്തിന് സ്കൂൾ വരെ പോയതാണെന്ന് തട്ടിവിട്ടു ...കള്ള ചിരിയോടെ ഒട്ടും പരിചയമില്ലാത്ത പോലെ ഇത് കുറച്ചു പായസമാണ് ചേട്ടന്റെ (അവളുടെ കെട്ടിയോന്റെ )പിറന്നാളാണ് ...പിന്നെ പതുക്കെ പിറുപിറുത്തുകൊണ്ട് പറഞ്ഞു ...പണ്ടേ പഞ്ചരയാണല്ലോ നീ ...പായസ പ്രിയൻ ...എന്നും പറഞ്ഞു അവൾ പോകാൻ തുടങ്ങവേ ആണ് മോൻ അന്നത്തെ പത്രവുമായി രംഗപ്രവേശം ചെയ്തത് .അച്ഛാ ഈ അവിഹിതം എന്ന് വെച്ചാൽ എന്താ ?അവളുടെ മുഖത്തുള്ള ഞെട്ടൽ വളരെ വ്യക്തമായിട്ടു എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു ...ജാള്യതയോടെ രംഗം ശാന്തമാക്കാൻ പെട്ടെന്ന് ഞാൻ അത് ഈ ചേച്ചി കൊണ്ടുവന്ന ഈ പായസത്തിന്റെ പേരാണെന്നു പറഞ്ഞു ഒപ്പിച്ചു .അവൻ മലയാളം കൂട്ടി വായിക്കാൻ പഠിച്ചതിന്റെ ഷോയാണ് ..പത്രത്തിൽ മറ്റൊരു വാക്കും നിനക്ക് കിട്ടിയില്ലേ എന്ന് ചോദിയ്ക്കാൻ പോകും മുമ്പേ പഴയ കാമുകി വിത്തുഗുണം പത്തുഗുണം എന്ന് പറഞ്ഞപോലെ എനിക്ക് തോന്നി .എന്തായാലും അവൾ പഴയ അന്നനടയോടെ അവളുടെ വീട്ടിലേക്കു പോയി ...ഈ കാഴ്ചയും കണ്ടാണ് ഭാര്യ വീട്ടിലോട്ടു ഒരു കൊടുങ്കാറ്റ് പോലെ സ്കൂട്ടിയിൽ കുതിച്ചു വന്നത് ...അവളെന്താ അണിഞ്ഞൊരുങ്ങി ഇവിടെ എന്നർത്ഥം വച്ച് ചോദിച്ചതും അവളുടെ cid ആയ എന്റെ പുന്നാര മോൻ അമ്മേ ആ സുന്ദരിച്ചേച്ചി അവിഹിതവുമായ് വന്നതാ ...ഞാൻ അവിഹിതം കണ്ടുപിടിച്ചു എന്നൊക്കെ തട്ടിവിടുന്നത് കേട്ടു ...ശേഷം ഒന്നും പറയാനില്ല ....ഭാര്യയുടെ വകയായി പിന്നെ ഒരു വഴക്കും അതിനകമ്പടിയായി അവളുടെ പൊട്ടിക്കരച്ചിലും വന്നു ..കാര്യങ്ങൾ മനസ്സിലാക്കാൻ പായസം കാണിച്ചു കൊടുത്തിട്ടും സംഭവിച്ച കഥയൊക്കെ വള്ളി പുള്ളി വിടാതെ പറഞ്ഞിട്ടും സംശയാലുവായ ഭാര്യ വൈകിയേ വിശ്വസിച്ചുള്ളൂ .
ഗുണപാഠം :പിള്ളേർ ചോദിക്കുന്ന സംശയങ്ങൾക്ക് യഥാ വിധി ഉത്തരം കൊടുത്തില്ലേൽ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ തേടിവരും ...വിഹിതമായി ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോ ചില നീറ്റല് ഉള്ള മുറിപ്പാടുകളും
വാൽകഷ്ണം :അനുഭവ കഥയല്ല
രചന :ജ്യോതിഷ് പി ആർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ