ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ഡയറി കുറിപ്പ്

ശരിക്കും പ്രണയിക്കുമ്പോൾ പ്രായം കുറയുമെന്നത് ശരിയാണ് ...പ്രായം കുറയുകയല്ല പ്രായത്തെ നാം മറക്കുകയാണെന്നു മാത്രം. മറ്റൊരാളാൽ  നാം പ്രണയിക്കപ്പെടുകയും ചെയ്യുമ്പോഴോ നാം ഈ പ്രപഞ്ചത്തിലെ തന്നെ മറ്റൊരു ലോകത്തിലേക്ക് ഊളിയിട്ട് നമുക്ക് പുതിയൊരു രൂപവും ഭാവവും കൈവരുന്നു ....അതാണ് പ്രണയതിന്റെ മാജിക് ...അഥവാ രസതന്ത്രം ! ഹൃദയം നിറയെ നന്മയുള്ളവർക്കേ പ്രണയിക്കാൻ കഴിയൂ ...നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ കഴിവുള്ളവർക്ക് മാത്രം  ....കാരണം  പ്രണയം ജീവിതത്തിന് പ്രതീക്ഷയുടെ പുതുനാമ്പുകൾ നൽകുക മാത്രമല്ല ...ചിലപ്പോൾ ഉറവ വറ്റിപോയെന്നുകരുതിയ ചില നീരുറവകൾ സജീവമാക്കി  ജീവിതത്തിനു പുതിയ നീർച്ചാലുകളായി നവജീവന്റെ പുതുമയുടെ ഉണർവും ഉയിരും വാരിക്കോരി നൽകും... ജീവിതത്തെ യൗവ്വനത്തെ തിരികെ നൽകുന്ന വാർദ്ധക്യത്തെ അകറ്റിനിർത്തുന്ന രസായന ചികിത്സക്ക് പഥ്യം ഏറെയാണ് ....എന്നാൽ പ്രണയമെന്ന രസായന ചികിത്സക്ക് ഒരു പഥ്യവുമില്ല ...സ്നേഹിക്കാനുള്ള ഒരു മനസ് അതുമാത്രമാണതിന്റെ ചിട്ട  .....ചതി വഞ്ചന തുടങ്ങിയവ പഥ്യത്തിന്റെ ഭാഗമായി അകറ്റി നിർത്തണം ! സൗന്ദര്യവും പ്രായവും മതവും ജാതിയും പരിഗണിച്ചുള്ള പ്രണയ...

പുക പിടിക്കാത്ത പുത്തനറിവുകൾ

ഇന്നലെ അന്തിയുറക്കവേളയിൽ ചിന്തയിൽ  ചുമ്മാ പതിരിട്ടൊരു സംശയം ഉണ്ടും ഉറങ്ങിയുംഇണചേർന്നും ജീവിതം വ്യർത്ഥമായിപോകുന്നോ എന്നൊരു സംശയം നാളെ ഉയിർത്തെണീറ്റു പുതിയൊരു  മർത്യനായ് അതീതമാകണം ഈ മർത്യജന്മം  പതിയെ പതിയെ  പുണർന്നുകിടക്കുന്ന പാതിയോടായ് പതറാതെ പറഞ്ഞു പുതിയചിന്തകൾ ഗാഢമാം നിദ്രയുടെ വേളയിലും അഗാധമാം ഗീതാമാധുരിയിൽ പാതിയുടെ മൊഴിമുത്തുകേട്ടു മിഴിച്ചുപോയ് നട്ടപാതിരാവിൽ മനതാരിലുദിക്കുവതല്ല ബോധോദയം ഉറ്റവർക്കായ് ഉയിരുനൽകുന്നവേളയിൽ പറ്റുവത്ര ഊറ്റമായ് ചെയ്യണം ദാനധർമങ്ങൾ പട്ടിണികിടക്കുന്ന പാവങ്ങൾക്കൊത്തിരി അന്നമായി നൽകണം  വേദാന്തം ഒരിറ്റു വറ്റിനായ്‌ കേഴുന്ന പൈതലുകൾക്ക് മൃഷ്ടാന്നമായ്‌ നൽകണം ദേവപൂജ ഉടയാടകളെക്കാൾ ഉടയോനിഷ്ടം ഉണ്മയുള്ള കണ്ണീർതുടക്കുന്ന തൂവാലയാണ് തണലേകി കുളിരേകി പൂവും കായുമായ് ജീവിതവൃക്ഷം പടർത്തീടേണം പാതി യുറക്കത്തിന് പതറിച്ചവേളയിലും പതിയെ അറിഞ്ഞുഞാനൊരു നഗ്നസത്യം ഹോമകുണ്ഡലങ്ങളുടെ പുകയേക്കാൾ പവിത്രത പലപ്പോഴും അടുക്കളയുടെ പടർന്നുപടരുന്ന പുകപടലങ്ങൾക്കാണെന്ന്‌ അടുക്കളയുടെ ചുവരുകൾക്കും ചിലപ്പോൾ അറിവിൻ്റെ അലയൊലി മുഴക്കാനാവുമെന്ന് രചന :ജ്യോതി...

കഷായം ചിന്തകൾ

പ്രണയത്തിന് നിറമില്ല മണമില്ല രുചിയില്ല ...പക്ഷെ അതൊരു നൊമ്പരമായ് ഇടനെഞ്ചിൽ നീറി പടരുമ്പോൾ അതിന് ചോരയുടെ ചുവപ്പും കണ്ണീരിന്റെ പുളിപ്പും റോസാദളത്തിന്റെ മണവും കാണും  ചിലത് അങ്ങിനെയാണ് കിട്ടില്ലെന്നറിഞ്ഞാലും നെഞ്ചകം കൊതിക്കും ...അരുതെന്ന് ആരു പറഞ്ഞാലും ആരും അറിയാതെ അകതാരിൽ ഒളിപ്പിക്കും ചിലപ്പോൾ പ്രണയിനി പോലുമറിയാതെ ...അരുതെന്ന് കരുതും  തോറും പ്രണയം മയില്പീലിവിടർത്തി നൃത്തമാടും ...മഴവില്ലുകൾ മനതാരിൽ നിറകാഴ്ചയാകും നിത്യവും  ജീവിക്കാൻ കൂടുതൽ പ്രതീക്ഷയും ഊർജവും നല്കുന്നതെന്തോ അതിനെ ആർക്കും ശല്യമാകാതെ മുറുകെപ്പിടിക്കുക..ജീവവായു ശ്വസിക്കുന്നത് ആർക്കും ശല്യമല്ലല്ലോ   ചില വേളയിൽ മിന്നാമിനുങ്ങിന്റെ നറുവെട്ടം പോലും കൂറ്റാക്കൂരിരുട്ടിൽ വഴികാട്ടിയേക്കാം ..ആരറിഞ്ഞു മിന്നാമിനുങ്ങ് ആരുമറിയാതെ മിന്നുന്നതുപോലും ചിലപ്പോൾ നമുക്കുവേണ്ടിയാവാം 

ചിന്താ മലരുകൾ

വിടപറയാതെ പോകുന്ന പൊൻ വസന്തത്തെക്കാൾ എനിക്കിഷ്ടം വിടാതെ കൂടേ നിൽക്കുന്ന കൊടും വേനലിനെയാണ്  പറഞ്ഞറിയിക്കാതെ പ്രണയിക്കുന്നതിനും ഒരു നനുത്ത സുഖവും നൊമ്പരവുമുണ്ട് ...ആരെയും അറിയാക്കാതെ, അത്   ചില മിന്നലുകളുടെ കൂടേ പൊടുന്നനെ കിളിക്കുന്ന കൂണുപോലെയാണ് ...രുചിയും ഗുണവും കൂടും ! ചില സൗഹൃദങ്ങൾ കണ്ണിമാങ്ങപോലെയാണ് തളിർത്തു വന്നിട്ടേ ഉള്ളുവെങ്കിലും എന്തൊരു രുചിയും മണവുമാണ് ! പുഴ പോലെയാകണം സൗഹൃദം  പരിഭവമായാലും പരാതിയായാലും എല്ലാം ഉള്ളിലയിച്ചു നിശബ്ദമായ് ഒഴുകികൊണ്ടേയിരിക്കണം  കുയിലിന്റെ സ്വരമാധുരിയെക്കാൾ എനിക്കിഷ്ടം കാക്കായുടെ അരോചക സ്വരമാണ് ...കുയിൽ വല്ലപോഴുമേ പാടൂ ...എന്നാൽ കാക്ക എപ്പോഴും അരോചകമെങ്കിലും നമുക്ക് വേണ്ടി കരഞ്ഞുകൊണ്ടേയിരിക്കും   

MAZHA

                                    മഴ  മഴയെന്നും മനസിന് കുളിരേകുന്ന  വേറിട്ടചിന്തയായിരുന്നു മനസ്സിൽ ലഹരി  പടർത്തുന്ന മധുപാത്രവും മഴയത്തു നനയാനും പുഴയിൽ കുളിക്കാനും  വെയിലത്തുണങ്ങാനും കുയിലിന്റെപാട്ടുകേൾക്കാനും  ആടിത്തിമിർക്കാനും ഭാഗ്യം ലഭിച്ച സുവർണബാല്യം  ഇന്നും മഴയുടെ നനവിനായ് കൊതിക്കുമ്പോഴും  വിധിച്ചതല്ലെന്നറിഞ്ഞു നൊമ്പരത്തോടെ  ഒരുമഴക്കായ് യുട്യൂബിൽ പരതുന്നു  മഴയുടെ ലഹരിക്കായ് മദ്യം നുകരുന്നു ആടി തിമിർക്കാൻ  ഡാന്സബാറുകൾ തേടിയലയുന്നു  അകതാരിലെവിടെയോ  കുറ്റബോധത്തിന്റെ പെരുമഴ  ആർത്തലച്ചു പെരുമ്പറമുഴക്കി ഇടിമിന്നലിൻ തീനാളവുമായ്  തിമിർത്തു പെയ്യുന്നു ... രചന :ജ്യോതിഷ് പി ആർ 

NOMBARAMAZHA

                               നൊമ്പരമാർന്ന ചിന്താമലരുകൾ  മാമ്പഴത്തെ പ്രണയിച്ചാലും മെഴുകു മാമ്പഴത്തെ കൊതിക്കരുത്  ആദ്യത്തേത് പുളിച്ചാലും മാമ്പഴത്തിന്റെ സ്വാദും ഗുണവും കാണും എന്നാൽ മെഴുകുമാമ്പഴം കണ്ണിനു കുളിർമ നൽകി മനസിനെയും രസമുകുളങ്ങളെയും ചതിക്കും ഒരു വേദനയുമില്ലാതെ അഭിനയിച്ചു സ്നേഹിക്കുന്നവരെ അകറ്റിനിർത്തുക അകതാരിൽനിന്നും ജീവിതത്തിൽനിന്നും .... ഓർക്കുക കയ്കുന്ന കാഞ്ഞിരത്തിനാണ്  ഒരിക്കലും കായ്ക്കാത്ത പടുവൃക്ഷങ്ങളേക്കാൾ മൂല്യം മറക്കാൻ ശ്രമിക്കുംതോറും മറവിയുടെ കയത്തിൽ നിന്നും ഉയിർത്തുവരുന്ന ചില ബന്ധങ്ങളുണ്ട് ....എത്ര ശ്രമിച്ചാലും വെള്ളത്തിൽ മുങ്ങാൻ മടിക്കുന്ന ബലൂണുകളെ പോലാണവ ...ഉള്ളുനിറയെ നമ്മുടെ സ്നേഹത്തിന്റെ ജീവനിശ്വാസം നിറഞ്ഞുകിടക്കുന്നതിനാൽ അവ മായാത്ത ഓര്മകളായ് മനസ്സിൽ നിറഞ്ഞു നില്കും ...മറവിയുടെ ആഴക്കയത്തിൽ മുക്കിത്താഴ്ത്താൻ കഴിയാതെ  പ്രായത്തിനും സൗന്ദര്യത്തിനുമപ്പുറം അപ്രതീക്ഷിതമായ് വിരിയുന്ന ചില പ്രണയബന്ധങ്ങളുണ്ട് ...അപൂർവമായി മാത്രം വിരിയുന്ന നീലകുറിഞ്ഞിപോല...

VERITTACHINTHAKAL

                            വേറിട്ട ചിന്തകൾ  വിളക്കുകൾ വിളിപ്പാടകലെയിലേക്കു മാറുമ്പോഴാണ് വെളിച്ചത്തിന്റെ അഭാവം ഒരു നൊമ്പരപ്പാടായി നമ്മെ കുത്തിനോവിക്കുക ...ഇരുട്ടിന്റെ മറക്കുള്ളിൽ കിടന്ന് നാം ശ്വാസം മുട്ടും .....വീണ്ടുമൊരു പകലിനായ് ...വിളക്കിന്റെ നിറദീപവുമായുള്ള തിരിച്ചു വരവിനായ്  അകലുമ്പോളാണ് ബന്ധ ത്തിന്റെയും ബന്ധനത്തിന്റെയും ഭാസുരമായ ഇഴയടുപ്പവും  അകൽച്ചയുടെ നൊമ്പരവും ഇടമുറിയാതെ സിരകളിൽ പടരുക  മറവിയുടെ ആഴങ്ങളിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട് ....പിഴുതെറിഞ്ഞാലും തഴച്ചു വളരുന്ന പാഴ്ചെടികൾ പോലെ ...വെള്ളവും വളവുമില്ലാതെ  അവ പടർന്നു പന്തലിക്കും  ഭാരമായ് തോന്നുമെങ്കിലും ചില ബന്ധങ്ങൾ ഭാഗ്യമാണെന്ന്‌ മനസിലാവുക ചില പ്രശ്നങ്ങൾ വരുമ്പോഴാണ് ...ബാധ്യതയായ്  നിങ്ങൾ കരുതിയ ആ ബന്ധങ്ങളാവും ബന്ധുക്കളെക്കാൾ ചിലപ്പോൾ ബന്ധുത്വം നൽകി നിങ്ങളെ താങ്ങി നിർത്തുക   വളിയെന്ന അപശബ്ദത്തിനുപോലും സംഗീതമുണ്ടെന്നറിയുന്ന നാളിലെ നിങ്ങളുടെ യഥാർത്ഥ സംഗീതബോധ...

SAROPADESHAM

                          സാരോപദേശകഥകൾ  ചായക്കട നാണുവേട്ടന്റെ മസാലദോശക്കാണോ ചട്ടിണി വിളമ്പിത്തരുന്ന അദ്ദേഹത്തിന്റെ സുന്ദരിയായ മകൾക്കാണോ കൂടുതൽ ഭംഗി  എന്നാലോചിച്ചു അഞ്ചാറു മസാലദോശ കഴിച്ചു...മസാലദോശ യുടെ  പണം എണ്ണിക്കൊടുത്തപ്പോഴാണ് ഇതിനൊന്നുമല്ല കയ്യിൽ നിന്നും പോയ ഗാന്ധിയുടെ ചിത്രമുള്ള നോട്ടിനായിരുന്നു കൂടുതൽ ഭംഗി എന്ന് ഖേദത്തോടെ മനസിലാക്കിയത്‌....  വരുമാന സർട്ടിഫിക്കറ്റിനായി വില്ലജ് ഓഫീസിൽ പോയപ്പോൾ വില്ലജ് ഓഫീസർ ഒരു ഉളുപ്പുമില്ലാതെ കൈക്കൂലി ചോദിച്ചു ...ഞെട്ടലോടെ അവിടെ തൂക്കിയിട്ട ഗാന്ധിജിയുടെ ചിത്രത്തിലേക്കു നോക്കിയപ്പോൾ ഗാന്ധിജി ചിരിക്കുന്നു ...അപ്പോഴാണ് ഗാന്ധിവചനം ഓർമയിൽ വന്നത്...കള്ളന്മാരുടെ കൂടെ കൂടിയാൽ ഏതു നല്ലവനും കെട്ടു പോകും... പശുവിനെക്കുറിച്ചു അഞ്ചു നല്ലവാക്കെഴുതാൻ  പറഞ്ഞപ്പോൾ അയാളുടെ മനസ്സിൽ പശുവിറച്ചിയുടെ പേരിൽ കൊല്ലപ്പെട്ടവരുടെ ദയനീയ മുഖങ്ങളായിരുന്നു ...ഇനി പശുവിനെകുറിച്ചെഴുതിയെങ്ങാൻ തല്ലുകിട്ടിയാലോ എന്ന് പേടിച്ചയാൾ പരീക്ഷയില് തോറ്റുകൊടുത്തു കടുത്തവേനലിനെ പ്രതിരോധിക്കാൻ സര്ക്ക...

JEEVITHAVICHITHANAM

ഒരു കട്ടൻ ചായ മൊത്തികുടിക്കുംപോലെയാണ് ജീവിതം കുടിക്കുമ്പോൾ ചിലപ്പോൾ ചൂടുകാരണം നാവുപൊള്ളും ....എന്നാലും കുടിക്കും ....അവസാനം ചായ കഴിയുമ്പോഴാകും കുറച്ചുകൂടി ആസ്വദിച്ച് കുടിക്കാമായിരുന്നെന്നു സങ്കടത്തോടെ ഓർക്കുക .... വേണ്ടെന്നുവച്ചാലും മനസിനെ മാടിവിളിക്കുന്ന പലതുമുണ്ട് ജീവിതത്തിൽ ...മാന്യനാകാൻ ശ്രമിക്കുംതോറും മനസിന്റെയുള്ളിൽ കുഴിച്ചുമൂടുന്ന പലതും...ആർക്കറിയാം നാം നമ്മെ തന്നെയാണോ കുഴിച്ചുമൂടുതെന്നു ....? പ്രായമേറും തോറും പക്വതകൂടുമെന്നു കേട്ടിട്ടുണ്ട് ....പക്ഷെ ചിലർക്ക് പക്വത കൂടുംതോറും പ്രായം കുറഞ്ഞു കുട്ടിയായ് മാറുന്ന കാഴ്ചയാണ് നിത്യവും ചുറ്റിലും  സ്നേഹം തേടിവരുന്നവരെ സ്നേഹിക്കണം ...കാരണം സ്നേഹത്തിനു പൊയ്മുഖമില്ല ...അത് കൊടുക്കുന്നവനേയും വാങ്ങുന്നവനെയും ഒരുപോലെ സമ്പന്നരാക്കും ....ഒന്നുകൊടുത്താൽ ആയിരമായ് തിരിച്ചുകിട്ടുന്ന സൂപ്പർ ബംബർ ലോട്ടറി യാണത്  നമ്മോട് സ്നേഹം ചോദിച്ചു വാങ്ങുന്നവരെ വിശ്വസിക്കാം ....കാരണം നമ്മുടെ മൂല്യമറിഞ്ഞു തേടി വരുന്നവരാണ് അവർ ....ഒറ്റമൂലിയുടെ മൂല്യമറിയുന്ന വൈദ്യനെപ്പോലെ ...അല്ലാത്തവർക്ക് ഒറ്റമൂലി വെറും ഒരു പാഴ്ച്ചെടിയാണ് ...വെറും കാട്ടുചെടി  മരു...

SNEHAM

                                               സ്നേഹം   മറുമരുന്നില്ലാത്തൊരു ഒറ്റമൂലിയാണ് സ്നേഹം    മറുവാക്കിലാത്ത മറുപടിയില്ലാത്ത ഹൃദയത്തിൻ നൈര്മല്യമാണത്  ഒറ്റമൂലികൾ ഒറ്റക്കുമാറ്റുന്ന ചില രോഗങ്ങളുണ്ട്  സ്നേഹം പലവ്യാധികൾ  മാറ്റുന്ന  ഒരു സവിശേഷമാം ഒറ്റമൂലിയാണ്  മഴവില്ലിന് ഏഴുനിറമാണെങ്കിൽ സ്നേഹത്തിനൊരുനിറമെയുള്ളു  നിണത്തിന്റെ  അരുണിമയാർന്ന  ചോരനിറം  സ്നേഹം അടരിടുമ്പോൾ അത് പ്രണയമാവാം മറ്റെന്തുമാവാം  നെഞ്ചിന്റെ ഉള്ളിലെവിടെയോ ഒരു സുഖമാർന്ന നോവുകാണും  അതിന് പുതുതായി തളിരിട്ട പൂമൊട്ടിൻ ലാവണ്യമാകാം  ചിലപ്പോൾ  പുതുനാമ്പിൻ പരിശുദ്ധമാം തുടിപ്പാകാം  പ്രണയത്തിൻ ലാഞ്ജന കലരുമ്പോൾ സ്നേഹം  ഒരു മണവാട്ടിയേക്കാൾ പ്രശോഭിക്കും മനതാരിൽ  ചിലപ്പോൾ നെഞ്ചകത്തൊരു പുതു നാമ്പായി  പുലർച്ചയുടെ ഉണർവായി പരിശുദ്ധിയുടെ പ്രതീകമായ്...

CHATHI VAKKUKAL

                                                  ചതി  കൂടെ നിന്ന്  കുതികാൽ വെട്ടുന്ന ചതിയരായ   കൂട്ടുകാരേക്കാൾ എനിക്കിഷ്ടം പടക്കളത്തിൽ കഴുത്തു വെട്ടുന്ന ശത്രുവിനെയാണ്  ഒരുമിച്ചു തുഴഞ്ഞിട്ടു കരയിൽ എത്തിയിട്ടു പങ്കായം കൊണ്ട് തലക്കു തല്ലുന്നതിനേക്കാൾ നല്ലതു നടുക്കയത്തില് മുക്കികൊല്ലുന്നതാണ്  കൈയ്യടി കിട്ടാൻ നമ്മെ  കോമാളിയാക്കുന്ന സർക്കസ് മുതലാളിയെക്കാൾ എനിക്കിഷ്ടം  കൊല്ലാൻ  വിഷം തരുന്ന ആരാച്ചാരെയാണ്  ചതിച്ചു വിജയം നേടുന്നതിലും നല്ലത് ചതിക്കണ്ടയാളെ മടികൂടാതെ കൊല്ലുന്നതാണ് കാരണം ചതിക്കപെട്ടയാളുടെ മനസ്സിൽ ചതി  അത്രക് നീറ്റലായി നീറി നീറി അയാൾ പിടഞ്ഞു ചാകും  കൂടെ നിന്നില്ലെങ്കിലും കൊടുവാളുമായെന്റെ കഴുത്തിന് വെട്ടാതിരിക്കുക  നിനക്കു പിടച്ചിലില്ലെങ്കിലും കൂട്ടുകാരാ കൊടുവാളിൻ  വായ്ത്തലക്കു  മനസാക്ഷി കാണും  ചതിച്ചു നേടിയ നേട്ടങ്ങളെക്കാൾ നല്ലത് യാചിച്ചു ന...

ORMAPEDUTHALUKAL

                                   ദ്വയാർഥങ്ങൾ  ശല്യമായ് കരുതി നാം ആട്ടിയകറ്റുന്ന  ബന്ധങ്ങൾ  പിന്നീട് നാമൊരിക്കൽ  എത്ര ആഗ്രഹിച്ചാലും പിടി തരാതെ ഓടി  അകലും....അത്രമേൽ അവർ നമ്മെ വെറുത്തിട്ടുണ്ടാകുമെന്നതാവും അതിന്റെ അകം പൊരുൾ...... ഇന്ന് നാം ശല്യമായി കരുതി പിടിയയച്ചബന്ധങ്ങളാവും ഒരു വേള  നമുക്ക് തണലാകുവാ ....മാർഗ്ഗതടസമായ് കരുതി വെട്ടിമാറ്റിയ  പടുവൃക്ഷം പോകുമ്പോളറിയില്ല ....വരാൻപോകുന്ന വേനലിന്റെ കാഠിനയവും നഷ്‌ടമായ തണലിന്റെ മൂല്യവും നമ്മുടെ സമീപിയ്‌വും സാന്നിദ്ധ്യവും ശല്യമായ് തോന്നുന്നവരുടെ അടുത്ത് നിന്നും മൗനമായ് മാറിയകലണം .....അവർക്കറിയില്ല വെളിച്ചത്തിന്റെ വിലയും..വെളിവും...വെളിച്ചം പോയി ഇരുട്ടിൽ തപ്പുമ്പോഴേക്കും ..തങ്ങൾ ആട്ടിയകറ്റിയ വെളിച്ചവുമായ് ആരോ പോയ്മറഞ്ഞതു കണ്ണീരോടെ കണ്ടിരിക്കുവാനാവും അവരുടെ വിധി കപട സ്നേഹം നടിക്കുന്നവരെ കൊടും വിഷമെന്നു കരുതി മറക്കണം ...കാരണം കാപട്യമാണ് ദൈവം ഏറ്റവും വെറുക്കുന്ന പാപം മറക്കാൻ മടിയുണ്ടെങ്കിലും മനസറിഞ്ഞു വെറുക്കണം...

ORMAPEDUTHALAY

ഒരു മടക്കയാത്ര തിരിച്ചുവരവിനായ്‌  വിട പറയുന്നു ഞാൻ വിട പറയും വസന്തമായ് ഇടറിയ നാദമായ്   പാതിവഴിയിൽ പതിഞ്ഞ കാലൊച്ചയായ് പിന്തിരിയുന്നു ഞാൻ  മുന്തിരിവള്ളി തളിർക്കാതെ  പിളരുന്ന ഓർമ്മകൾ നെഞ്ഞെപിളർക്കാതെ തളിരിട്ട പൂക്കളെ വിടരു വാൻ കാക്കാതെ കൊതിച്ചതെല്ലാം വിധിച്ചതല്ലെന്ന അതീത സത്യം പതിയെ പുണർന്നു ഞാൻ പിന്തിരിഞ്ഞു നടക്കുമ്പോൾ  ഓർക്കുക എന്റെ വിനീതമാം ഓർമ്മപ്പെടുത്തലുകൾ തിരിച്ചുപോകുന്ന തിരമാലകളിലും തിളച്ചുമറിയുന്ന നൊമ്പരങ്ങളുണ്ടാകാം തിരിച്ചുപോകുന്ന തിരകളെല്ലാം സുനാമിയായി തിരിച്ചു വന്നേക്കാം രചന ജ്യോതിഷ്  പി ആർ 

ഒരു നുണക്കഥ

                            എന്റെ ദൈവമേ പാർട്ട്  2  നമ്മുടെ കഥാപാത്രം പതിവുള്ള ശീലവുമായി ദുശീലമെന്നു വേണേലും പറയാം അതങ്ങിനെയാണല്ലോ ചിലരുടെ നല്ല ശീലങ്ങൾ മറ്റുള്ളവർക് ദുശീലമായും ചിലരുടെ ദുശീലങ്ങൾ നല്ലശീലങ്ങളായും ലോകം പറയും...ആ പോട്ടെ കാര്യത്തിലേക്കു കടക്കാം ...അയാൾ പതിവ് ദേവാലയ ദർശനത്തിനായി തൊട്ടടുത്ത ബാറിലേക്കു നാമജപവുമായി മന്ദം മന്ദം നടന്നു നീങ്ങി ...പതിവ് കൂട്ടുകാരനെ വിളിച്ചിട്ടു ഫോൺ സ്വിച്ചഡ് ഓഫ് ...പിന്നെ ഒറ്റക്കാകാം  എന്ന ധാരണയിൽ ബാറിൽ കയറി ഒഴിഞ്ഞ മൂലയിൽ പോയിരുന്നു.....പതിവ് ശീലമായ വോഡ്‌ക ഓർഡർ ചെയ്തു ...ബോറടിക്കുന്നെല്ലോ ഈശ്വര ഒരു കൂട്ടുകിട്ടിയിരുന്നെങ്കിലെന്നു മനസ്സിൽ ചിന്തിച്ചതും തൊട്ടുമുന്നിൽ ഒരു ആജാനബാഹുവായ മധ്യവയസ്‌കൻ പ്രത്യക്ഷപെട്ടു ....ചിരിച്ചു കൊണ്ട് പറഞ്ഞു ...ഇന്നത്തെ കൂട്ടു  ഞാനാവട്ടെ ..പേരും ഊരും ചോദിക്കാതെ കുടി തുടങ്ങി ..അതെല്ലേലും ഏറ്റവും ഐക്യം ഞാൻ കണ്ടിട്ടുള്ളത് കുടിയന്മാർക്കിടയിലാണ്...ജാതിയില്ല മതമില്ല ഒന്നും ...നമ്മുടെ പുതിയ അതിഥി നമ്മുടെ കഥാപാത്രത്തെ  കുടിയുടെ കാര്യത്ത...

VIRAHAM

വിരഹത്തിനും വിരയ്ക്കും  ഒരേ സ്വഭാവമാണ്‌ എപ്പോഴും ഏതുസമയത്തും  പിടച്ചു വേദനിപ്പിച്ചു കൊണ്ടേ ഇരിക്കും ഇഷ്ടപ്പെട്ടവരെ കാണാതിരിക്കുമ്പോൾ നെഞ്ചകത്തൊരു നീറ്റലുണ്ട് ആ നീറ്റലിന്റെ വേദനയറിഞ്ഞവർക്കറിയാം വിരഹത്തിൻ്റെ  വിരേചനം കൊതിച്ചാലും വിധിച്ചില്ലെന്നറിഞ്ഞാലും കൊതിച്ചുകൊണ്ടേയിരിക്കയാണേൽ  ഉറപ്പിച്ചുകൊള്ളു  വിരഹത്തിൻ വേദനയുമായ് ..........  പ്രണയം തളിർത്തെന്നു ... വിടചൊല്ലാൻ ശ്രമിക്കും തോറും വിട തരാതെ പിടി തരാതെ തുടരുന്ന സ്നേഹബന്ധങ്ങളാണ്‌  യഥാർത്ഥ പ്രണയം കാണാതിരിക്കുമ്പോൾ കാണാനും കേൾകാതിരിക്കുമ്പോൾ കേൾക്കാനും ഉള്ള ഉള്ളിന്റെയുള്ളിലെ നീറ്റലാണ് വിരഹം ഇന്നാണ് ഞാനറിഞ്ഞത് എന്റെ സ്നേഹം എന്നെ മത്തുപിടിപ്പിച്ചപ്പോൾ ഞാൻ സ്നേഹിച്ചയാളിന്  അത്‌ വെറും നേരമ്പോക്കിനുള്ള അധരവ്യായാമമായിരുന്നെന്നു എൻ്റെ വിരഹ വേദന വെറും കറിവേപ്പിലായി കരുതിയ വിരുതരെ  വെറുപ്പിന്റെ കനലായ് വെറുക്കുന്നു ഞാൻ

ORU NUNAKATHA

                            എൻ്റെ  ദൈവമേ  അയാള് മൂത്രമൊഴിക്കാൻ ഒരു മര ച്ചുവടും നോക്കി മൂളിപ്പാട്ടും പാടി നടക്കുമ്പോഴാണ് എന്നും കാര്യം സാധിക്കാറുള്ള മരച്ചുവട്ടിൽ ഒരു  പിച്ചക്കാരനെ കണ്ടത് ....സ്വല്പ്പം മനുഷ്യസഹജമായ അധികാര ഗർവോടെ അയാൾ പിച്ചക്കാനെ നോക്കി....അയാൾ പിച്ചക്കായ് കൈ നീട്ടി ...പെട്ടെന്ന് പോക്കറ്റിന്റെ ഉള്ളറകളിൽ നിന്ന് കൈ ഇട്ടു വാരിയപ്പോൾ കിട്ടിയ നാണയത്തുട്ടുകൾ ഒരു രൂപയുടെയാണെന്ന തിരിച്ചറിവിൽ വീണ്ടും ചെറിയ നാണയ തുട്ടുകൾക്കായി അയാൾ പരാതി ....പെട്ടെന്ന് പിച്ചക്കാരൻ ഒരു രൂപവേണ്ട ഉള്ളത് മതിയെന്നായി....അതു കേട്ടതും തെല്ലൊരു ചമ്മലോടെ അയാൾ മനസ്സിൽ ചിന്തിച്ചു ...നാണക്കേടായല്ലോ ...ചിന്തയുടെ അതേ വേഗതയിൽ പിച്ചക്കാരന്റെ മറുപടി വീണ്ടും..നാണം കെടേണ്ട ആവശ്യമില്ലാട്ടോ ....ഞാൻ മനസ്സിൽ ചിന്തിക്കുന്നതെല്ലാം ഈ തെണ്ടി അറിയുന്നതെങ്ങിനെ എന്ന ആശ്ചര്യത്തോടെ അയാൾ ചോദിച്ചു താനാരാ ...എവിടുന്നാ ....പെട്ടന്നായിരുന്നു ഒരു മുഴക്കത്തോടെ പിച്ചക്കാരന്റെ മറുപടി  ഞാൻ  ദൈവം ...ദൈവം ....കേട്ടപാതി കേള്കാഥാ പാതി അയാൾ ചോദ...

MARMANI

തിരക്കുകൾക്കിടയിലും തിരിഞ്ഞു നോക്കണം പിരിഞ്ഞിരിക്കുന്ന പ്രണയിതാവിനെ ഒരു വേള തിരിച്ചു കിട്ടാത്തത്ര വിദൂരതയിൽ പതിയിരിക്കും പ്രണയബന്ധങ്ങൾ നിത്യവും നനയ്ക്കുന്ന കുറ്റിമുല്ലപ്പോലും നനവിൻകുളി വേൽകാതിരുന്നാൽ ഒരു നാള്  ഉണങ്ങി കരിഞ്ഞു പോയേക്കാം പ്രകടമാക്കാത്ത പ്രണയവും ഉറവ വറ്റിയ കിണറും ഒരു പോലെ ഉപയോഗശൂന്യമാണു ചതിക്കുന്ന ചിലരേക്കാൾ നല്ലതു്  പതിരാണെങ്കിലും പതിവായ്  കൂട്ട് കൂടൂന്ന പലരുമാണ് മൗനമായ്  വിടപറയുന്ന രീതിയാണ്  വഴക്കിട്ട്‌ അട്ടഹസിച്ചു്  വിട വാങ്ങുന്നതിലും നല്ലത്‌

CHINDANURUNGUKAL

ചിലരോടുളള ഇഷ്‌ടം ഒരൂ തലവേദനയായി തോന്നുമെങ്കിലും അവ നമുക്ക് പിഴുതെറിയാൻ കഴിയില്ല പിഴുതെറിയുംതോറും തഴച്ചു വളരുന്ന വെള്ളപൊട്ടിയെപോലെയാണവ നാം ഉള്ളറിഞ്ഞു സ്നേഹിക്കുന്നവരുടെ  സ്നേഹം പിടിച്ചുപറ്റാൻ ശ്രമിക്കും  തോറും അവർ പരൽ  മീനിനെപ്പോലെ തെന്നി മാറും ...എങ്കിലും എവിടെയെങ്കിലും പതിയിരുന്നു അവർ കള്ളച്ചിരി ചിരിച്ചു ഉള്ളിന്റെയുള്ളിൽ  നീറ്റലോടെ ചിലപ്പോൾ  കരയുന്നുണ്ടാവും സുവർണ ചക്ഷുകത്തിൽ വെറുപ്പോടെ വിളമ്പുന്ന പാല്പായസത്തെക്കാൾ നല്ലത് സ്നേഹത്തോടെ കോളാമ്പിയിൽ  വിളമ്പുന്ന വിഷമാണ്‌ ആരേയും ഒന്നിനെയും കോമാളിയാക്കാൻ സ്നേഹം നടിക്കരുത് ...കോമളിയുടെ കോമാളിത്തരം കണ്ടു ചിരിക്കുമ്പോൾ  ഓർക്കുക ജീവിതം നമ്മെ ചിലപ്പോൾ ഒരു വേള വലിയ കോമാളിയാക്കും ചിലപ്പോൾ നിങ്ങൾ സാരിത്തുമ്പിൽ കെട്ടിയിട്ട കോമാളിയാവും നിങ്ങളെ വീഴാതെ താങ്ങി നിർത്തുന്നത്‌