ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാന്യൻ

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് വീട്ടിലേക്ക് കടത്തുന്ന മാന്യന്മാരുടെ കാലമാണല്ലോ ..പിച്ച ചട്ടിയിൽ കയ്യിട്ടു  വാരുക എന്നൊരു ചൊല്ല് മലയാളത്തിൽ പണ്ടേ ഉള്ളത് പണ്ടുള്ളവരുടെ ദീർഘ വീക്ഷണം കൊണ്ടാവണം ...അപ്പോൾ അത്തരമൊരു മാന്യനെ കുറിച്ച് തന്നാവട്ടെ ഇന്നത്തെ എഴുത്തും .
                പതിവില്ലാതെ പ്രഭാതത്തിൽ  തന്നെ  ഉണർന്നു ...കാരണമുണ്ട്  കഴിഞ്ഞമാസത്തെ യോഗ റിവ്യൂ ക്ലാസ്സിൽ കുറെ ഉപദേശം ഫ്രീ ആയി കിട്ടിയിരുന്നു ..പുലർച്ചെ ഉണരണമെന്നും മറ്റുപലതും ...എന്തോ ഇന്നാണ് നേരത്തെ എണീറ്റു പ്രാവർത്തികമാക്കാൻ തോന്നിയത്  ...എന്നും എണീക്കാര് 8.45 am നു ആണ് ...ഇന്നൊന്ന് പതിവുതെറ്റി 8 am ആയെന്നുമാത്രം...അതുമൊരു മാറ്റമാണാല്ലോ ...എന്നെ സംബന്ധിച്ചിടത്തോളം  അതാണ് സുപ്രഭാതം ...എഴുന്നേറ്റയുടൻ  കണ്ണാടിക്കു മുന്നിൽ പോയി വല്ല പുതു നരകളും അതിഥി ആയി വന്നിട്ടുണ്ടോ മുടിയിൽ എന്ന് സ്കാൻ ചെയ്യുമ്പോഴാണ് അച്ഛൻ താഴെ നിന്നും വിളിച്ചു പറയുന്നത് ...ജോ നിന്നെയാരോ തിരക്കി വന്നിട്ടുണ്ട് ...കോലായിലുണ്ട് താഴോട്ട് വാ ...ഉള്ളൊന്നു കാളി ..ദൈവമേ ഞാൻ കൗൺസിലിംഗ് കൊടുത്ത വല്ലവരുടെയും കെട്ടിയോന്മാരോ ബന്ധുക്കളോ ആണോ ...സൈക്കോളജിസ്റ് ആയിട്ട് ചെറുതായിട്ട് പ്രാക്ടീസ് തുടങ്ങിയിട്ടേ ഉള്ളൂ ..അപ്പോഴേക്കും അടി വീടും തേടിപ്പിടിച്ചു വരാറായോ ...ആത്മവിശ്വാസം നേർപകുതിയായി ...പതുക്കെ അടുക്കളയിലോട്ടു പോയി അമ്മയെയും സഹധര്മിണിയെയും സോപ്പിട്ടു  സ്പൈ വർക്കിന് ..'അമ്മ പതിയെ പ്പോയി ആരാ ന്ന് കോലായിൽ പോയി നോക്കി വരാനും സഹധർമിണി (പലപ്പോഴും സഹപാരിണി )മുറ്റത്തു ഉണക്കാനിട്ട തുണി എടുക്കാനെന്ന വ്യാജേന പോയി നോക്കാനും ശട്ടം കെട്ടി ഞാൻ അടുക്കളയിൽ പതിയിരുന്നു ...അല്ലേലും സ്പൈ വർക്കിന് പെണ്ണുങ്ങൾ  സൂപ്പറാണ്...രണ്ടു പേരും വന്ന് കൈ മലർത്തി ..ഇത് വരെ കാണാത്ത പുതുമുഖമാണ് ..അമ്മ പറഞ്ഞു നിൻറെ പ്രായം കാണും...ഭാര്യ പറഞ്ഞു എവിടെയോ പോയി കൗൺ സിലിംഗ് കൊടുത്തു വരും ..ഇപ്പോൾ കണ്ടില്ലേ നമ്മളങ്ങോട്ടു കൗൺസിലിംഗ് കൊടുക്കേണ്ട പരുവമായി ...അതെനിക്ക്  കൊണ്ടു ..കിട്ടിയ അവസരം നോക്കി മർമ്മത്തടിക്കാൻ ദൈവം സൃഷ്ടിച്ചു വിട്ടതാണ്  ഭാര്യമാരെ എന്ന് പണ്ട് മഹാനായ ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് പലവട്ടം ..എന്തായാലും തൊട്ടടുത്തെ  ദേവി ക്ഷേത്രത്തിലേക്ക്‌ നേർച്ചയും നേർന്നു ധൈര്യം സംഭരിച്ചു വരാന്തയിലേക്ക് നടന്നു  ...അച്ഛൻ പത്രത്തിലെ വാർത്തകൾ അതിഥി യുമായി ചർച്ചയിലാണ് ...എഡിറ്റോറിയൽ പണ്ടേ അച്ഛനൊരു വീക്നെസ് ആണ്..അതിനെ കുറിച്ചാണ് ചർച്ച..ആളെ കണ്ടതും ഞാനൊന്നു ഞെട്ടി...നിസാർ ..എന്റെ ടൗണിലെ പുതിയ കൂട്ടുകാരൻ ...അവൻ എന്നെ കണ്ടതും നീയെന്താടാ കക്കൂസിലായിരുന്നോ ..എത്രനേരമായി..??.ഭാഗ്യം അവന്റെ രീതിലേശം മയപ്പെട്ടിട്ടുണ്ട് ..അല്ലെങ്കിൽ നീയെന്താദ്‌ തൂറുകയായിരുന്നോ എന്നാണ്  ഞാൻ പ്രതീക്ഷിച്ചത് ..കാര്യമെന്ത് നിസാറേ ഞാൻ ചോദിച്ചു ,അവൻ പറഞ്ഞു നീ പെട്ടെന്നു റെഡി ആയിട്ട് എന്റെ കൂടെ ഷോപ്പിലോട്ടു വാ ...പറയാം...അവന്റെ വല്ലായ്മ കണ്ടു എന്തോ ഒരു പന്തികേട്...ഞാൻ പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങൾ വെട്ടിച്ചുരുക്കി അവന്റെ കൂടെ കടയിലേക്ക് പോയി.....നിസാറിന് ടൗണിൽ ജന്റ്സ് റെഡിമേഡ് ഷോപ്  ആണ് ...കാറില് കയറിയതും അവൻ മൗനം വെടിഞ്ഞു ..ഡാ എന്റെ ഷോപ്പിൽ നിന്നും ഇപ്പോൾ സ്ഥിരമായി മോഷണം പോകുന്നു ...നീ ഇങ്ങനത്തെ ഉഡായിപ്പുകൾ പൊക്കാൻസമര്ഥനാണല്ല  ..സൊ എന്നെയൊന്നു സഹായിക്കണം...ഷെർലക് ഹോംസിന്റെ കഥ വായിച്ചു പ്രാന്തായതാണോ എന്നറിയില്ല ..നമുക്ക് ഈയിടെയായികള്ളത്തരങ്ങൾ പെട്ടെന്ന് കണ്ടു പിടിക്കാൻ പറ്റാറുണ്ട്...കൂട്ടുകാരുടെയിടയിൽ അതുകൊണ്ട് കുരുട്ടു ബുദ്ധിയൊന്നും ഉഡായിപ്പെന്നും പോലീസ് ബുദ്ധിയെന്നും പല  പേരുകൾ വീണിട്ടുണ്ട്...ഞൻ ചോദിച്ചു എന്താ മോഷണം പോകുന്നത് അവൻ നാണത്തോടെ പറഞ്ഞു ജെട്ടികൾ ..അതേടാ  ജോക്കി വൻഹുസ്സയിൻ തുടങ്ങി ബ്രാൻഡഡ് ജെട്ടി കളാണ് മോഷണം പോകുന്നത്...കാമറ അരിച്ചു പെറുക്കി നോ രക്ഷ..കടയിലിരുന്ന് ന്യൂ ജനറേഷൻ പയ്യനെ ആദ്യം സംശയിച്ചു  പറഞ്ഞു വിട്ടു..അവൻ കലിപ്പ് തീർക്കാൻ കുറെ പഴയ കീറിയ ജെട്ടികൾ  കാർഗോ അയച്ചു തന്നു നാണം  കെടുത്തിയത് മിച്ചം ..നീയൊന്നു വന്ന് കാമറ നോക്കിയൊരു...വല്ലവന്റെയും മുഖത്ത് കള്ളലക്ഷണം കാണുന്നുണ്ടോ എന്ന് നോക്ക് നിനക്കാണെങ്കിൽ മുഖലക്ഷണമൊക്കെ  ലേശം അറിയാമല്ലോ കാര്യം പുലിവാലായി...ഓരോന്ന് സ്വയം  പുകഴ്ത്തി ഓരോ പൊങ്ങച്ച കഥകൾ തട്ടിവിടുമ്പോൾ ആലോചിച്ചിരുന്നില്ല ഇതെല്ലം ഇത്തരമൊരു പൊല്ലാപ്പാകുമെന്ന് ...എന്തായാലും ശ്രമിക്കുക തന്നെ ..അല്ലെങ്കിൽ വിലപോകും ...കടയിൽ എത്തി ...ക്യാമറ സീൻസ് ചെക്ക്  ചെയ്‌തു ..നമ്മുടെ സിക്സ്ത് സെൻസ്  ആണോ അതോ സംശയ ബുദ്ധിയാണോ എന്ന അറിയില്ല വർക്ക് ചെയ്യാൻ തുടങ്ങി ...ഒരു സുന്ദരനായ മാന്യൻ ..എല്ലാ ആഴ്ചയും വരുന്നുണ്ട് പർച്ചേസിന് ...ബ്രാൻഡഡ് പാന്റുകൾ ജെട്ടികൾ എന്നിവ വാങ്ങി ബില്ലുമടച്ചു മാന്യനായിട്ട് പോകുന്നു...ഞാൻ അറിയാതെ പറഞ്ഞുപോയി ഡാ ഇയാളാണ് കള്ളൻ..അവനു കലിപ്പായി..പോടാ പന്നീ.നിനക്ക് പ്രാന്താ ..അയാൾ മാന്യനാണ്..റെഗുലർ കസ്റ്റമർ ..ഒൺലി ബ്രാൻഡ് ഐറ്റംസ്...നോ ബര്ഗിനിങ്...നിന്നെ കൂട്ടികൊണ്ടു വന്ന എന്നെ തല്ലണം...ഞാൻ വീണ്ടും ജാള്യതയോടെ  അയാളുടെ വീഡിയോ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു  അയാൾഡ്രസ്സ് എടുത്തിടാനുള്ള ബാസ്കറ്റുമായി ഡ്രെസ്സുകൾ അതും ബ്രാൻഡഡ് ഐറ്റംസ് മാത്രമുള്ള റാക്കിൽ നിന്നും ഡ്രസ്സ് കൊട്ടയിലാക്കി ..പാന്റിന്റെ സൈസ് ചെക്ക്  ചെയ്യാൻ ഡ്രസിങ് റൂമിലോട്ടു പോകുന്നത് കാണാം...പക്ഷെ എനിക്ക് വീണ്ടും സംശയമായി...എന്തിനാണയാൾ.. കൊട്ടയുമായ്  റൂമിലോട്ടു പോകുന്നത്?..അപ്പോഴാണ് നിസാറിനും സംശയം തുടങ്ങിയത്..ഡാ ഇനി നമ്മൾ അയാളാണെങ്കിൽ തന്നെ എങ്ങിനെ ചെക്ക് ചെയ്യും?തെളിവ് വേണ്ടേ.?.ഇനി അയാളെ  പൊക്കി അയാളല്ലെങ്കിൽ അതെന്റെ കച്ചവടത്തെ ബാധിക്കും...അയാൾ ഇവിടത്തെ ഒരു പ്രമാണിയാണ്.!!..ഞാനൊരു ഐഡിയ പറഞ്ഞു കൊടുത്തു ...നെക്സ്റ്റ് വീക്ക് അയാൾ വരുമ്പോൾ ഞാനും ഇവിടെ ഇരിക്കാം...അയാൾ ഡ്രസ്സ് ചെക്ക് ചെയ്യാൻ കയറുമ്പോഴേക്കും ഫയർ അലാറം അടിക്കണം...ബാക്കി ഞാൻ നോക്കി കൊള്ളാം ...ഞങ്ങൾ ചെയ്ഞ്ചിങ് റൂമിന്റെ  സാക്ഷ ലേശം ലൂസാക്കി വച്ചു .ഒന്ന് തള്ളിയാൽ  തുറക്കുന്ന രീതിയിൽ...പതിവുപോലെ പുഞ്ചിരിയുമായി അയാൾ വന്നു..കൊട്ടയിൽ നിറയെ ഡ്രസ്സ് എടുത്തു  ചെയ്ഞ്ചിങ് റൂമിലോട്ട് പോയി...അയാൾ കയറിയതും 1മിനട്ട് കഴിഞ്ഞു ..ഞങ്ങൾ ഫയർ അലാറം അടിച്ചു...ഞാൻ ഓടിപോയി ചെയ്ഞ്ചിങ് റൂം തുറന്ന് ..സർ ഫയർ ,എസ്‌കേപ്പ് എന്ന് പറഞ്ഞതും അയാൾ പേടിച്ചു  പുറത്തേക്കു ഓടി..ഞാനും നിസാറും  കടയിലെ സ്റ്റാഫും പിന്നെ ക്യാമറയും ഞെട്ടിപ്പോയി..പുത്തൻ  ജെട്ടികൾ അതും വൻഹുസ്സയിൻ ജോക്കി എന്നിവ ഒന്നിന് താഴെ മറ്റൊന്നായി വലിച്ചിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അയാൾ ഓടാൻ ശ്രമിച്ചതും ടപ്പേ  എന്ന് അയാൾ കമിഴ്ന്നടിച്ചു വീണു...കള്ളനെ കയ്യോടെ പിടിച്ച സന്തോഷത്തിൽ നിസാർ ആർത്തട്ടഹസിച്ചു ...ജാള്യതയോടെ ഇളിഭ്യനായ് അയാൾ എണീക്കുമ്പോൾ നിസാറിന്റെ കടയിൽ നിന്നും സംശയത്തിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടതിന്റെ പേരിൽ ന്യൂ ജനറേഷൻ പയ്യൻ നിസാറിന് അയച്ചുകൊടുത്ത പഴയ ആ കീറിയ ജെട്ടികൾ കൗണ്ടറിലിരുന്നു നെടുവീർപ്പിടുന്നുണ്ടായിരുന്നു 
രചന ജ്യോതിഷ് പി ആർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...