ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ഓർമ്മക്കുറിപ്പ്

അന്തരാത്മാവിലെ കോണിലേതോ ചിന്തയായ് പടരുന്നു ഭൂതകാലം  സ്നേഹമായ് തളിരിട്ട കുഞ്ഞു തെന്നൽ  പ്രേമമായ് മാറിയ സുവർണകാലം  പിടയുന്ന ഓര്മയായ് നെടുവീർപ്പുമായ്  തടയുന്നു മറവിയിൽ ഓര്മകളായ് മറവികൊണ്ടെത്ര ഞാന് മൂടിയാലും മറയ്ക്കുവാനാവില്ല നിന്നോമൽമുഖം മഴയത്തു നനയുമ്പോൾ ഓർമ വരും മഴവില്ലുപോലുള്ളയാ പ്രണയകാലം കുയിലിന്റെ പാട്ടും  മയിലിന്റെ നാട്യവും  ഉയിരിനെ ത്രസിപ്പിച്ച വസന്തകാലം പുഞ്ചിരിയാർന്ന നിൻ പൊന്നുടലിന്നും പഞ്ചാരമണൽ പോൽ തെളിയുന്നുമനതാരിൽ  വിടചൊല്ലിയന്നു നാം അകന്ന രാവിൽ വിധിയെപഴിച്ചു നാം വഴിയകന്നു എങ്കിലുമിന്നെൻറെ രാവുകളിൽ ചെങ്കതിരായ് ഉദിക്കുന്നു നീയെന്നും നെറ്റിയിലന്നു നീ  ചാർത്തിയ ചന്ദനം മാറ്റായി നിൽക്കുന്നു മായാതെ മറയാതെ പാ തിയുറക്കത്തിൻ പകൽക്കിനാവിൽ പതിവായ് നീയെത്തുന്നു പകൽ കിനാവായ് വിധിക്കാത്ത സ്വപ്‌നങ്ങൾ നെയ്തെടുക്കാൻ വിധിയറിയാതെ നാം ശീലിച്ചുപോയ് ജീവിത യാത്രയിൽ പതറി നിൽക്കുമ്പോൾ ജീവനിൽ നിറവായ് നിന്നോർമ്മകൾ കൂടെവരും കൂട്ടിനായ് കൂടെ യില്ലെങ്കിലും  കൂട്ടുകാരീ കൂട്ടാ യിക്കാണും  ഞാൻ അന്തരാത്മാവിലെന്നും രചന :ജ്യോതിഷ് പ...

ദൈവ കൃപയാൽ വീണ്ടുമൊരു വിവാഹ വാർഷികം വന്നണയുമ്പോൾ ദൈവത്തിൻ വരദാനമായ എന്റെ പാതി ജീവന്

നല്ല പാതിയാണുനീയോമലേ നല്ല പതിയല്ല ഞാനെങ്കിലും അല്ലലില്ലാതെ നല്ലതായ് തീർത്തു നീയെന്നെൻ ജീവിതം ഭള്ളു വാക്കുഞാൻ  ചൊല്ലുമ്പോൾ എള്ളുപോലും ക്ഷോഭിച്ചതില്ല നീ നുള്ളി നോവിക്കുന്ന വാക്കുകൾ തള്ളി ഞാൻ ക്ഷോഭിച്ചമരുമ്പോൾ  ഉള്ളിൽ നീ കരയുകയാവണം എങ്കിലും എന്റെ നെഞ്ചിലെ മൺചിരാതിൽ തെളിയുന്ന ദീപ്തമാം ദീപശിഖയിലെ ദീപ്തിയാണുനീ യെന്നുമെന്നും എന്റെയുള്ളിലെ ജീവന്റെ സ്പന്ദനങ്ങളാണു നീ  എന്റെ ഹൃത്തിലെ സ്വരങ്ങളിൽ  നിറച്ചാർത്തു നീയെന്നുമെന്നോമനെ  വര്ണപ്പകിട്ടുമായ് വന്നുചേർന്നുനീയെന്നിൽ  സുവർണമാക്കിയെൻ ജീവിതം  കടമല്ല കടപ്പാടുമല്ലെന്റെ പുണ്യം നീ  കൂടെയുള്ള നാൾ മുതൽ  കൂട്ടുകാരിയായ് മാറി നീ  ജീവിത ചൂടേറ്റു ഞാൻ വാടിത്തളരുമ്പോൾ  ജീവാമൃതമായ്‌ നീയെനിക്കേകി പുതുജീവനും  ജീവന്റെ ജീവനായ് പ്രണയിക്കുന്നൂ ഞാൻ  മുജ്ജന്മപുണ്യമാമെൻ പാതിജീവനെ  നന്മ നിറഞ്ഞ നിനക്കെന്നും  മേന്മയേകട്ടെ ഈശ്വരൻ  രചന :ജ്യോതിഷ് പി ആർ 

മാന്യൻ

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് വീട്ടിലേക്ക് കടത്തുന്ന മാന്യന്മാരുടെ കാലമാണല്ലോ ..പിച്ച ചട്ടിയിൽ കയ്യിട്ടു  വാരുക എന്നൊരു ചൊല്ല് മലയാളത്തിൽ പണ്ടേ ഉള്ളത് പണ്ടുള്ളവരുടെ ദീർഘ വീക്ഷണം കൊണ്ടാവണം ...അപ്പോൾ അത്തരമൊരു മാന്യനെ കുറിച്ച് തന്നാവട്ടെ ഇന്നത്തെ എഴുത്തും .                 പതിവില്ലാതെ പ്രഭാതത്തിൽ  തന്നെ  ഉണർന്നു ...കാരണമുണ്ട്  കഴിഞ്ഞമാസത്തെ യോഗ റിവ്യൂ ക്ലാസ്സിൽ കുറെ ഉപദേശം ഫ്രീ ആയി കിട്ടിയിരുന്നു ..പുലർച്ചെ ഉണരണമെന്നും മറ്റുപലതും ...എന്തോ ഇന്നാണ് നേരത്തെ എണീറ്റു പ്രാവർത്തികമാക്കാൻ തോന്നിയത്  ...എന്നും എണീക്കാര് 8.45 am നു ആണ് ...ഇന്നൊന്ന് പതിവുതെറ്റി 8 am ആയെന്നുമാത്രം...അതുമൊരു മാറ്റമാണാല്ലോ ...എന്നെ സംബന്ധിച്ചിടത്തോളം  അതാണ് സുപ്രഭാതം ...എഴുന്നേറ്റയുടൻ  കണ്ണാടിക്കു മുന്നിൽ പോയി വല്ല പുതു നരകളും അതിഥി ആയി വന്നിട്ടുണ്ടോ മുടിയിൽ എന്ന് സ്കാൻ ചെയ്യുമ്പോഴാണ് അച്ഛൻ താഴെ നിന്നും വിളിച്ചു പറയുന്നത് ...ജോ നിന്നെയാരോ തിരക്കി വന്നിട്ടുണ്ട് ...കോലായിലുണ്ട് താഴോട്ട് വാ ...ഉള്ളൊന്നു കാളി ..ദൈവമ...

പ്രളയം -ഗുണപാഠം

ഇന്നലെ വിണ്ണിൽ  പെയ്തു തകർത്ത മഴക്കാലം ഇന്നത്തെ മണ്ണിന് പുത്തനറിവുകൾ പകർന്നുകാണും നിന്നിലെ നന്മയെ ചൂഷണം ചെയ്യുവോർ ഇനിയെങ്കിലും തുറക്കട്ടെ അടച്ച കണ്ണുകൾ കൊടിയവേനലിൽ പിടഞ്ഞുവീഴുമ്പോൾ ഓർത്തതില്ലാവർ മഴുവേറ്റു മുറിഞ്ഞമരങ്ങളെ വൻപ്രളയത്തിൽ മുങ്ങിത്താഴുമ്പോൾ ഓർത്തുകാണും  ചിലപ്പോൾഒരുവേളയെങ്കിലും കൊന്നൊടുക്കിയ പുഴകളും തോടുകളും പുനർജ്ജനിക്കും പൂർവ്വാധികം ഓജസ്സോടെ പക്ഷെ കരുണ കാണില്ലവർക്ക്‌വീണ്ടും അറവുകാരന്റെ വിറയ്ക്കുന്ന കൈകളോട് മാപ്പുതരില്ല മർത്യാ നിനക്കിനി മാതൃഭൂമി പോലും അത്രമേൽ വെറുപ്പിച്ചു നീ നിൻ കുടിലദുരയാൽ ദുരമൂത്തു സ്വാർത്ഥനയ് നീ ഉറഞ്ഞുതുള്ളിയപ്പോൾ പിടഞ്ഞുവീണ മരത്തിനുംമൃഗത്തിനും  കാണുമന്തരാത്മാവ് ഉരിഞ്ഞു കാണുമവ കടുത്ത ശാപങ്ങൾ ഫലത്തിലായ് വരുന്നവ ക്രമത്തിലായിന്ന് പ്രായശ്ചിത്തമായ് ഈ വൈകിയ വേളയിൽ പാതി തകർന്ന കൈകളോടെ ഇരന്നു നോക്കു നീ ഒരിക്കലെങ്കിലും കേൾക്കാതിരിക്കില്ല വിരിഞ്ഞ ഹൃദയമുള്ള പ്രകൃതിയെങ്കിലും മുത്തശ്ശി പറഞ്ഞു പഠിപ്പിച്ച വാക്കുകൾ മുഴങ്ങുന്നിതാ വീണ്ടും പ്രതിധ്വനിയായ് തകർത്തെറിയല്ലേ കാവുകൾ കാടുകൾ മുടിപ്പിച്ചുകളയുമവ മൂച്ചുടെ  നിങ്ങളെ മൂർച്ചയു...

മാറ്റം

മാറാത്തതൊ ന്നേയുള്ളൂ മാറ്റം നമുക്കതറിയാം പിന്നെ സ്വയം മാറാൻ മടിക്കുവതെന്തിന് നാം  ചെറിയ നിശബ്ദ മാറ്റങ്ങൾ ചില സൂചകങ്ങളാണ്   വലിയ മാറ്റങ്ങൾക്കുള്ള മാറ്റൊലിയാണത്  പുഴകൾ വഴിമാറിയൊഴുകുമ്പോൾ  മഴകൾ പഴിയായ് പെയ്തൊഴിയുമ്പോൾ  മനുഷ്യരാം  നാം മാറാതിരിക്കുവതെങ്ങിനെ  നുണകൾ ആദ്യമായ് കേൾക്കുമ്പോൾ  കൗതുകമായ് കാതോരം കേട്ടിരുന്നു ഞാൻ  നുണകൾ പെരും നുണകളായ് മാറിയപ്പോൾ  പരിഹാസമായ് സഹിച്ചിരുന്നു ഞാൻ  ഇന്ന് നുണകൾ അസഹ്യമാം വിധം  കുന്നുകൂടി പെരുകിയപ്പോൾ  മാറ്റത്തിന്റെ സമയംഅതിക്രമിച്ചെന്ന്  മനസും പിന്നെ എന്റെ അകതാരും  ഏകമാം സ്വരത്തിൽ ഉൽഘോഷിക്കുന്നിതാ  മാറ്റമേ ഇനി നീയാണെൻ പുതിയ മേലങ്കി  ആർക്കും മുറിക്കാൻ കഴിയാത്ത ഉറച്ച ഉടയാട  മാറ്റത്തെക്കുറിച്ചു ചോദിക്കുവോർക്ക് ഊറ്റത്തോടെ തരാനൊരുത്തരം സ്വന്തം മനഃസാക്ഷിയാവട്ടെ നിന്നെ പ്രതിഫലിപ്പിക്കുന്ന വലിയ കണ്ണാടി ശ്രുതികൾ അപശ്രുതി പാടും മുമ്പേ യൂദാസുകാർ പെരുകും മുമ്പേ കൊടുവാളുകൾ ഉടയാടകളിൽ ഒളിപ്പിച്ചുവരും മുമ്പേ അടർകളത്തിൽ നിന്നും വിടവാങ്ങുന്നു...

ബോധോദയം

ഇന്നലെ ഞാനൊരു കിനാവ് കണ്ടു തെന്നലായ് മാറി ഞാൻ പുനർജനിച്ചു തടസമില്ലാതെ പറന്നകന്നു കൂടേതുമില്ലാതെ കുടിയേറി ഞാൻ  രാജ്യമാം രാജ്യങ്ങൾ പറന്നിറങ്ങി ഭോജ്യമാം ഭോജ്യങ്ങൾ ഭുജിച്ചു നോക്കി പാസ്സ്‌പോർട്ട് വേണ്ട വിസയും വേണ്ട ശ്വാസത്തിനുണ്ടോ ദേശബോധം അതിർത്തിയും  പിന്നെ പെരുത്തൊരാർത്തിയും അർത്ഥബോധമുള്ള മർത്യനെ കാണൂ നിത്യം ശ്വസിക്കുന്ന ശ്വാസത്തിനോ കൃത്യമായുദിക്കുന്ന സൂര്യനോ സത്യം പറയുകിലൊട്ടുമില്ല പത്യമായുള്ളൊരു ദേശവും കാലവും ഒന്നായ ഭൂമിയെ പലതായ് മുറിച്ചു നാം ഭിന്നമാം രാജ്യങ്ങളാക്കി പലവിധം പിന്നെയും വിഭജിച്ചു വെട്ടിനുറുക്കി നാം അന്യരായ് മാറാൻ ശ്രമിച്ചു പരസ്പരം  ഒന്നായി മാറേണ്ട സ്വന്തം ഭവനത്തിൽ അന്യരായ് മാറുന്നു പകൽമാന്യന്മാർ നാം സ്വപ്നമാണെങ്കിലും തിരിച്ചറിവായതു് അല്പത്തരമാണീ ഭേദഃ ചിന്തകൾ ബോധോദയമായ് തീരട്ടെയാ സത്യം ബോദ്ധ്യം വരുത്തുവാൻ ബുദ്ധനായീടാം ബുദ്ധിയുണരുന്ന വേളയിൽ തെളിഞ്ഞിടും ബുദ്ധന്റെ മഹത്തായ ജീവ ദർശനം അന്യ രായ് ആരു മില്ലയീ ഉലകിൽ ഭിന്നരല്ലാരുമീ  സ്വന്തക്കാർ നാം സ്നേഹിക്കയീ ഭൂമിയെ തോഴരെ സ്നേഹമായ് തീരട്ടെ ഇളം തെന്നലായ് നാം രചന;ജ്യോതിഷ് പി ആർ ...

യാത്രാമൊഴി

അകന്നുപോയ മിത്രമേ വഴിയടക്കുന്നു ഞാൻ ഈ വഴിയിനി നിനക്കന്യമാവട്ടെ തുഴയായ് ഞാൻ നീട്ടിയ കൊടിയ പങ്കായം മുറിച്ചു കത്തിച്ചു വിറകായ് മാറ്റി നീ പരിഭവമില്ല പരാതിയില്ലെങ്കിലും മനതാരിലെന്തോ മൗനമായ് പിടയുന്നു അരികിലിരുന്ന നാൾ താങ്ങായിരുന്നു ഞാൻ അകലങ്ങളിലോ മൗനമായ പ്രാർത്ഥനയും എങ്കിലും അറിയാതെ പോയി നീയെന്റെ കരുതലും വിരുതനായ് നീ വിരുതു കാട്ടിയപ്പോൾ അരുതെന്നു പോലും പറയാഞ്ഞതെൻ ധർമബോധം ഇരുട്ടുവീണ നിൻ വഴിത്താരയിൽ ഒരിറ്റു വെളിച്ചമായ് ഞാൻ മാറിയിരുന്നൊരു കാലം അകന്നുപോകുന്ന ഈ പുതു വേളയിൽ പകയൊന്നുമില്ലെങ്കിലും പറഞ്ഞോട്ടെ ഞാൻ ഇനിയൊരിക്കലും വരികയില്ല ഞാൻ പിൻവിളിക്കു കാതോർക്കാൻ ശ്രമിക്കയില്ല ഞാൻ കാല പ്രവാഹത്തിൽ നിനക്കൊരു നഷ്ടമായ് ഒരു വേള ഓർമയിൽ തെളിഞ്ഞിടും ഞാൻ നിശ്ചയം കാലിടറി നീ വീഴിലും കൈതാങ്ങാവാൻ വരില്ല ഞാൻ കരണമാത്രമേൽ അകന്നുപോയ് ഞാൻ കൂടെ നിൽക്കും കൂട്ടരും തഴയുന്ന നാൾ വരും പാഠമാവട്ടെ നിനക്കൊരു വലിയപാഠം മതബോധമെന്ന ബാധ ഒഴിയുന്ന വേളയിൽ ഓർക്കുക മതത്തിന്റെ പേരിൽ വേര്തിരിവുപാടില്ല മതമില്ലാത്ത വിലപ്പെട്ട പലതുമുണ്ടീ ഉലകിൽ സൗഹൃദവുമതിലൊന്നായറിയുക നീയെന്നും രചന :ജ്യോതിഷ് പി ആർ

പാടത്തെ പണിക്ക് വരമ്പത്തു കൂലി

നാം പണിതുയർത്തി കൊട്ടാരങ്ങൾ കൊട്ടിയടച്ചു കവാടങ്ങൾ പട്ടിയെവച്ചു കാവലിനായ്  ക്യാമെറ വച്ചു സുരക്ഷയ്ക്കായ്  പക്ഷെ സുരക്ഷയ്ക്ക് അരക്ഷയായ്  പ്രകൃതി തന്നിതാ പുതു പാഠങ്ങൾ  കൊട്ടാരങ്ങളിൽ കൃത്രിമ മഴപെയ്തു  മരങ്ങൾ മുറിച്ചുപകരം പ്ലാസ്റ്റിക് മരങ്ങൾ വച്ച് നാം  പക്ഷെ തന്നതില്ലവ കായും പൂവും  മാറ്റമായ്‌ പ്രകൃതി മാറ്റി മനുഷ്യനെ  സന്തതിയില്ലാത്ത ജന്മങ്ങളായ്  കുന്നിടിച്ചവൻ ബംഗ്ലാവ് പണിതപ്പോൾ  കൂടുവിട്ടിറങ്ങിയാ പാവം മൃഗ ജനം  പരിതപിച്ചു കരഞ്ഞവർ കൂട്ടമായ്  ആരുകേൾക്കാൻ ചെവിയില്ലാത്ത മനുഷ്യനോ  കെട്ടുപോയ ചെവികളിൽ  പാട്ടുകേൾക്കുവാൻ കെട്ടിയിട്ട വയറുകൾ  കെട്ടുപോയ വയലുകളിൽ  പെട്ടുപോയ് പാവം തവളകൾ  കാലത്തിന്റെ മാറ്റങ്ങൾ കാലക്കേടായി  പലതിലും പലനേരം പലവിധമായ്   പെയ്തതില്ല മഴ കൊടിയ വേനലിൽ  ചൂടേറ്റു പിടഞ്ഞു വീണു എ സി യും ഫാനും   പെയ്തുതിമിർത്തു മഴ വൻ പ്രളയമായ്  പെയ്തൊഴുകി കടലിലേക്കല്ല കുടിലിലേക്ക്  പട്ടികുരച്ചില്ല ക്യാമെറ കണ്ണടച്ചുപോയ്  കൊട്ടിയടക്...

അവൾക്കായ്

നഷ്ടമായൊരിഷ്ടമാണുനീ യോമലേ  വ്യർത്ഥമായൊരു അർത്ഥമാണുനീയെങ്കിലും  അരുതെന്നു പറഞ്ഞന്നു നീ വിലക്കിയ വാക്കുകൾ  ഒരുപാട്‌രക്ഷയായ് എനിക്കിന്നറിയുന്നു ഞാൻ  കൊതിച്ചതൊന്നും വിധിച്ചതല്ലെന്നറിഞ്ഞു  പതിയെ നാം പതറി മാറിയപ്പോൾ  പതർച്ചയോടെ നീ പറഞ്ഞ വാക്കുകൾ  ഇടർച്ചയോടെ ഇടനെഞ്ചിൽ മുഴങ്ങവേ  പടർന്നോരാ വിരഹാഗ്നി വിവരിക്കുവാൻ  കുറിക്കുന്നു ഞാനീ പതിഞ്ഞ വാക്കുകൾ  മറന്നു ഞാനിന്നു നിന്നെയെങ്കിലും  വെറുത്തത്തിലൊരു തരിമ്പു പോലുമേ  ഹൃത്തിലുണ്ടു  നീ തെളിഞ്ഞ ചിത്രമായ്  ഓമലേ നീയൊരു നഷ്ടസ്വപ്നമായ്  മുതിർന്നൊരാൾ നീ പ്രായത്തിലെങ്കിലും  കാമിനിയായ് നീ പ്രശോഭിച്ചൊരുപാട്  വിടതരുന്നു ഞാൻ നിനക്കുമാത്രമായ്  പിടി തരാത്തൊരെൻ മനകണക്കിനാൽ  ഇടവരിലൊരു തിരിച്ചുപോക്കിനി  ക്ഷമിക്കുനീയെൻ പഴയ കുസൃതികൾ  രചന :ജ്യോതിഷ് പി ആർ 

മതം

അയാളോരു മാവിൻതൈ വാങ്ങി മുറ്റത്തു കനവോടെ കിനാവോടെ നട്ടു പിന്നെയൊരു ബോർഡും വച്ചു മാങ്ങ സ്വമതസ്ഥർക്കു മാത്രം പക്ഷെ മാവിന് മതമില്ലായിരുന്നു മനുഷ്യരുടെ മതമറിയില്ലായിരുന്നു  അതിനാൽ മാവ് പൂത്തില്ല കായ്ച്ചില്ല കരുവാളിച്ചു  കരിഞ്ഞുണങ്ങിപ്പോയ് രചന :ജ്യോതിഷ് പി ആർ 

ഗുണപാഠം

അയാൾക്കു മതവും ജാതിയും ഒരു ഭ്രാന്തമായ ആവേശമായിരുന്നു പേരുകേൾക്കുമ്പോൾ മതവും ജാതിയും ഗണിച്ചറിഞ്ഞയാൾ കടകളിൽ എന്തിന് ഉടുക്കുന്ന ജെട്ടിയുടെ ബ്രാൻഡുപോലും സ്വമതസ്ഥന്റെ കമ്പനിയെന്നുറപ്പ് വരുത്തുന്ന വിരുതൻ! മക്കളുടെ സുഹൃത് വലയങ്ങളിൽ പിന്നെ അഭിനവ മുഖചിത്രമാം ഫേസ്ബുക് ഫ്രണ്ട്‌സ്‌പോലും സ്വമതസ്ഥരാവാൻ തലപുകച്ചയാൾ!? ഒരുവേള ഓട്ടോയുടെ പേര് നോക്കി മതപേരെന്നുറപ്പുവച്ചു ഓട്ടം കൊടുക്കുന്ന കൊടിയ മതഭ്രാന്തൻ! പക്ഷെ കാലത്തിനെന്തു മതവും ജാതിയും കൊടുത്തു ഊക്കോടെ കൊടിയൊരു പാഠം ഒരു കൊടിയ ചൂടിൽ തളർന്നു വീണപ്പോൾ താങ്ങിയ കൈകളുടെ ജാതിപോയിട്ട് പേരുപോലും ഉരിയാടാൻ കഴിയാതെ അവശനായ് പിന്നെ കൊണ്ടുപോയ ആംബുലൻസ് ഡ്രൈവറും ഉയിരേകാൻ ഗ്ളൂക്കോസ് നൽകിയ സിസ്റ്ററും സ്വമതസ്ഥരല്ലന്നു നിശബ്ദമായ് കണ്ടറിഞ്ഞയാൾ ഓർകുക്കിലിതൊരു നല്ല പാഠം ഓർമകളിൽ വയ്‌ക്കേണ്ട ഉറച്ച പാഠം വെറുക്കുന്നു ഞാനീ മതഭ്രാന്തന്മാരെ എന്തിലും ഏതിലും മതം കാണുവോരെ കാത്തിരിക്കുന്നു നിങ്ങൾക്കുമൊരുപാട്  പാഠങ്ങൾ പഠിച്ചീടുക മാറ്റം വവരുത്തീടുക മതമില്ലാത്തൊരു ഈശ്വരനെ ദയവായ് മതം നൽകി മതികെട്ടവനാക്കാതിരിക്കുക  രചന :ജ്യോതിഷ് പി ആർ

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...