ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിപ്പാതന്നൊരു ഗുണപാഠം

കോഴിക്കോട്ടുകാരനായതിൽ അഭിമാനിക്കുന്ന ഞങ്ങൾ കോഴിക്കോട്ടുകാർക് ദൈവം നൽകിയ വലിയൊരു പാഠമായിരുന്നു നിപ്പ ...സല്കാരപ്രിയരും സത്യസന്ധതയ്ക്ക് പുകൾപെറ്റ ഓട്ടോക്കാരും അന്യർക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച നൗഷാദുമാരും ലിനി സിസ്റ്ററും ഉള്ള ഞങ്ങൾ പാവം കോഴിക്കോട്ടുകാരെ കുറച്ചു നാളത്തെങ്കിലും നിപ്പയുടെ പേരിൽ ഒറ്റപ്പെടുത്തി ...എല്ലാവരുമില്ല ചിലരൊക്കെ ....പ്രസിദ്ധമായ കോഴിക്കോടൻ ബിരിയാണി മുതൽ ഹൽവ വരെ ആരും മൈൻഡ് ചെയ്യാതായി ...ദൈവം തുണച്ചു ജാതിമത ബേദമന്യേ എല്ലാവരുടെയും അകമഴിഞ്ഞ ശ്രമത്തിൽ നിപ്പ പോയി ....പക്ഷെ വലിയൊരു ഗുണപാഠം നമുക്ക് നൽകികൊണ്ട് :ഒരു പ്രശ്നം വരുമ്പോൾ നമ്മളെയും നമ്മുടെ നേട്ടങ്ങളെയും പുകഴ്ത്തി വാചകമടിച്ചവരാരും കൂടേ കാണില്ല ...നമ്മുടെ ചുറ്റുവട്ടമുള്ളവരുടെ വൃത്തം അങ്ങ് ചുരുങ്ങും ...വിരളമായി ചിലര് മാത്രം കാണും ...പിന്നീട് അവരും എന്തെങ്കിലും ഇല്ലാ കാരണങ്ങൾ പറഞ്ഞു വ്യാജ അശ്രുപൊഴിച്ചു നെടുവീർപ്പിട്ടു മുങ്ങും ...പക്ഷെ ആ ആപത്തിലും നമ്മുടെ കൂടേ ചിലർ കൂടേ നിൽക്കും ...ചങ്കുപോയാലും ചങ്കെ നിന്റെ കൂടേ എന്ന് പറഞ്ഞു ...ഓർക്കുക മറക്കാതിരിക്കുക അവരായിരിക്കും നമ്മുടെ യഥാർത്ഥ ബന്ധുക്കൾ ...അവരിൽ പലരും ജന്മം കൊണ്ടോ ജാതി മതം എന്നിവകൊണ്ടൊ അന്യരായിരിക്കും ...പക്ഷെ അവരെ നെഞ്ചോടു ചേർത്ത് നിർത്തുക ...ജാതിയും മതവുമൊന്നും ഒന്നുമല്ലെന്നറിയുക ഇത്തരം അപകടങ്ങളിലാണ് ...കാരണം പ്രകൃതി ദുരന്തങ്ങളോ നിപ്പ പോലുള്ള മഹാവ്യാധികളോ ജാതിയോ മതമോ ഒന്നും നോക്കിയല്ല വരുന്നത് ...അവയൊക്കെ ഏതൊരാൾക്കും വരും ...irrespective of religion ..caste or creed...മതം തലക്കുപിടിച്ച കോവര്കഴുതകളാകാതെ മനുഷ്യത്വമുള്ള മനുജനാവുക ...ആപത്തിൽ കൂടെനിൽക്കുന്നവന്റെയെങ്കിലും മതം തിരയാതിരിക്ക്കുക ....മനുഷ്യത്വമുള്ള സത്യസന്ധതയുള്ള നല്ല കോഴിക്കോട്ടുകാരാകുവാൻ നമുക്ക് കഴിയട്ടെ ...പഴയ പോലെ നമ്മുടെ കോഴിക്കോട്ടുകാരെ എല്ലാവരും അസൂയയോടെ കാണട്ടെ
എന്ന് സ്വന്തം 
കോഴിക്കോടൻ  ജ്യോതിഷ് പി ആർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...