ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുക്കുവൻമാരെന്ന ദൈവദൂതന്മാർക്ക്



ഇന്നലെ പെയ്ത മഴയിൽ അയാളുടെ കുടിലിൽ
അടുപ്പിന്റെ നെരിപ്പോട് പുകഞ്ഞില്ല
നനവുകൊണ്ടല്ല അടുപ്പിൽപുകയുവാൻ
അടുപ്പത്തുവയ്ക്കുവാൻ കലവറ ശൂന്യമായിരുന്നു
മുക്കുവനായ് പിറന്നാൽ കടലിന്റെ നെഞ്ചിടിപ്പിൽ
ചിലപ്പോൾ വയറിന്റെ മിടിപ്പുകൾ മറക്കേണ്ടിവരും
വിശന്നു കരയുന്ന പൈതലിന് മുഖത്തുനോക്കി
ആശയറ്റു നിൽക്കുന്ന വേളയിൽ
അശനിപാതം പോലെ കേട്ടൊരുവാർത്ത
പ്രളയം പടരുന്നു പട്ടണത്തിൽ

അലറിക്കരയുന്ന ആയിരങ്ങളുടെ നിലവിളികളിൽ
അലിഞ്ഞുപോയൊരു മനവുമായഅയാൾ
ഇനിയും ഓട്ടവീഴാത്ത പഴയവള്ളവുമായ്
 ചുണയോടെ തുഴഞ്ഞുപോയ് പ്രളയത്തിലേക്ക്
മുങ്ങിവീഴുന്ന പട്ടണത്തിൻ മക്കളെ
താങ്ങി തുഴകാട്ടി തോണിയിൽ കയറ്റുമ്പോൾ
പട്ടിണിയുടെ പരവേശം മറന്നുപോയയാൾ
അപ്പോളയാളുടെ കൈകളിലെ മീനിന്റെ നാറ്റവും
അയാളുടെ വിയർപ്പിന്റെ കടലിന്റെമണവും
ആരും പരാതി പറഞ്ഞില്ല ആരുമറിഞ്ഞില്ല
കാരണം ജീവനാണല്ലൊ ഏറ്റവും വലിയ സ്വത്ത്
അപ്പോൾ ജീവന്റെ മണമായിരുന്നയാൾക്ക്
 അയാൾ മുക്കുവൻ മീനിന്റെ മണമുള്ളവൻ
പക്ഷെ ഹൃദയത്തിൽ നറുമണമുള്ളവൻ
ആയിരം പാതിരാമുല്ലയ്‌യുടെ സുഗന്ധമുള്ളവൻ
സോദരാ മറന്നതിൽ നിന്നെ അറിയാതേ പോയതിൽ
ഖേദമുണ്ടതിൽ മാപ്പുതരൂ
നീയാണ് ദൈവദൂതൻ നീയാണു മാലാഖ
കത്തുന്ന വയറിന്റെ പശിപ്പുപോലും മറന്നുനീ
കത്തിജ്വലിച്ചു വിളക്കായി പ്രളയത്തിൽ
ഓർക്കുക ഓർമയിൽ പൊൻതൂവലായ് വയ്ക്കുക
ആരുമില്ലാത്ത വേളയിൽ നിൻ ജീവന്
രക്ഷയേകാനെത്തിയ ദൈവദൂതന്മാരെ
അവർ പടുതിയിലാകുന്ന പട്ടിണികാലത്തു
ഒരുനേരമെങ്കിലും സഹായഹസ്തമാകുക
അംബര ചുംബികളായ അമ്പലങ്ങളിലും
പിന്നെ പടുകൂറ്റൻ പള്ളികളിലും
നിശ്ശബ്ദരായ്‌ നേർച്ചകൾ കാണിക്ക വയ്ക്കുമ്പോൾ
ഒരുനേരമെങ്കിലുംനിന്റെ ഉയിരിനെ കാത്ത
കടലമ്മയുടെ അരുമകളെയും ഓർക്കുക
നിന്റെ ജീവനും ജീവനിശ്വാസത്തിനും
അവരുടെ വിയർപ്പിന്റെ പിന്നെ വിശപ്പിന്റെ മണമുണ്ട്
അവരാണ് അതെ അവർമാത്രമാണ്
നിന്നെ കാത്ത ദൈവ ദൂതന്മാർ

രചന :ജ്യോതിഷ് പി ആർ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...