ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രിയകൂട്ടുകാരീ വിട

വിട പറയുന്നൂ ഞാനെൻ പ്രിയകൂട്ടുകാരി  വിടപറഞ്ഞകലുന്നു ഞാൻ  വഴിവക്കിൽ ഞാനിനി കാത്തിരിക്കില്ല  വീടണയും മുമ്പെ വിളിച്ചു നോക്കില്ല  വിതുമ്പും ഹൃദയവുമായ് വിടപറയുന്നുഞാൻ  ചതിച്ചതില്ല ഞാൻ നിന്നെ ഒരുനാളുമൊരുവാക്കിലും   പഴിച്ചതില്ല ഞാൻ നിന്നെ ഒരു നോക്കിലും  കൊതിച്ചിരുന്നു നിന്നെ ഞാൻ സത്യമൊരുപാട്  വിധിച്ചതില്ലന്നറിയാം വിടപറയുന്നൂഞാൻമൂകനായ്  വഴിപിഴച്ചതില്ല ഞാനീ മാത്ര വരെ  വഴി പിഴക്കുകിലത്‌ നിനക്കായ് മാത്രം  പൊഴിയുമീ അശ്രുക്കൾ നുണപറയില്ല സത്യം  കഴിയുമെങ്കിൽ നീ വിശ്വസിക്കൂ  വഴിയിലെങ്ങോ വഴിമാറി മൊഴിമാറി നീ  തുഴയെറിഞ്ഞെന്നെ നാടുകടലിലാക്കി  പിഴയെന്തുചെയ്തു ഞാൻ പ്രിയ കൂട്ടുകാരി  മൊഴിയരുളൂ മിഴിനീരാകറ്റൂ നീ വേഗം  പഴിപറയാതെയെൻ കൂട്ടുകാരി  വിടപറയുംമുമ്പൊരു നേരമെങ്കിലും  മനസുതുറക്കു നീ എന്നരികിൽ  ഒന്നുമറിയാതെ സത്യമറിയാതെ  വെമ്പുമീ ഹൃദയത്തിൻ കനലകറ്റൂ ! പരിഭവമില്ല പരാതിയില്ല  പറയേണ്ടതൊട്ടും മടിയില്ല സത്യം  പറയുവാനിനി ഒന്നുമാത്രം  പ്രണയിച്ചിരുന്നു ഞാൻ നിന്നെ  ജീവനായ് ജീവന്റെ ജീവനായ് സത്യം...

കലികാലം

കാലമേ നീ ഒരു കലികാലം  കലിയിളകി കൃമികൾ തിമിർക്കുന്ന കാലം  കലയില്ലാ കലകളിലും പിന്നെ  വലയിട്ടു വിലയിട്ടു വലയ്ക്കുന്ന കലികാലം  പിഞ്ചുപൈതലിൻ പിഞ്ചുടലിൽ  ചെഞ്ചോര ചിന്തുന്ന ചതിയുള്ള കാലം  മതഭ്രാന്തിൻ മദമിളകി മതിയല്ലാ മർത്യൻ  മതത്തിനായ് മദിക്കുന്ന മന്തന്മാരുടെ കാലം  പണമെന്ന പ്രീണനം നേടുവാനായ്  പ്രാണനെപ്പോലും പിണമാക്കുന്ന കാലം  ചതിയുടെ ഉടയാട നാണമില്ലാതെ പുൽകുന്ന  ചതിയൊത്ത ചങ്ങാതിമാരുടെ ചതിയുള്ള കാലം  വന്ന വഴികളെ പൊഴിച്ചേർത്തു പഴിക്കുന്ന  പോഴന്മാർ നിറഞ്ഞ വഴിവിട്ട കാലം  കാലത്തിന് മാറ്റത്തിൽ കോലം മാറാതെ  വിലയുള്ളവരായ് മാറാൻശ്രമിക്ക നാം  രചന :ജ്യോതിഷ് പി ആർ 

പരാതി

പരാതിയില്ലൊട്ടും പരാതിയില്ല  പരാതി പറയുവാൻ നേരമില്ല  പരാതി പരതി നടന്നുവെന്നാൽ  പാതിരായി മാറിടുമീ നൽജീവിതം  പതിതനല്ല ഞാൻ കുപിതനല്ല  ജല്പനത്തിനായ് കളയുവാൻ ജ്വാലയില്ല  ജ്വലിച്ചു നിൽക്കുന്ന അഗ്‌നി പോലും  വെണ്ണൂനീറാകുന്ന നാൾ വന്നിടും  ഉള്ള നാൾ ഉള്ളം നിറച്ചു സ്നേഹിക്കുവാൻ  ഉള്ളത്തിലെന്നോ പഠിച്ചുപോയ് ഞാൻ  പൊള്ളല്ല പൊളിയല്ല സത് വചനം  പാഴാക്കി കളയുവാൻ നേരമില്ല  പടരുന്ന ജ്യോതിസായ് വിടരട്ടെ ഞാൻ  പതറാതെ പതിയെ കുതിക്കട്ടെ ഞാൻ  രചന :ജ്യോതിഷ് പി ആർ 

ഓർമയിൽ വിഷുക്കണിയെന്ന ഒരു കെണി

വിഷുക്കണിയെ കുറിച്ചോർക്കുമ്പോൾ വര്ഷങ്ങള്ക്കു മുമ്പ് കണ്ട ഒരു കണിയെ കുറിച്ചാണ് ഓര്മ വരുന്നത് ...അന്ന് പ്രവാസജീവിതത്തിലെ ആദ്യ ഏടുകളിൽ ഒരു സ്റ്റുഡിയോ ഫ്ലാറ്റിൽ ഒറ്റയ്ക്ക് ബാച്‌ലർ ലൈഫ് ആഘോഷിക്കുന്ന കാലം ..ഏകാന്ത വാസത്തിനു ഒരു പാടു പരിമിതിയുണ്ടെങ്കിലും പല നേട്ടങ്ങളുമുണ്ട് ...സർവ്വ സ്വതന്ത്രനായി ജീവിക്കാം ..സ്വന്തം പാചക പരീക്ഷണങ്ങളിൽ  അഭിരമിക്കാം ! എന്തായാലും അതൊരു വിഷുക്കാലമായിരുന്നു ...യാദൃശ്ചികമായി വെള്ളിയാഴ്ചയും ഒത്തുവന്നു ..രണ്ടു ദിവസം അവധി ..കണിയൊരുക്കാൻ തീരുമാനിച്ചു ..അന്ന് whatsup പ്രചാരത്തിലായിട്ടില്ല .....ഐഒഎസ് ആൻഡ്രോയിഡുകളുടെ ശൈശവ കാലം ...എല്ലാവരുടെയും favourite ഫോൺ നോക്കിയ 65 പോലുള്ള കാലം ...നോക്കിയ ആയിരുന്നു അന്നത്തെ അഭിജാത്യത്തിന്റെ ലക്ഷണം!!...തറവാടുകൾ പഴയ ജന്മികുടുംബങ്ങൾ ക്ഷയിച്ചു എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് നോക്കിയ ഫോൺ ഓർമ്മവരും ...പഴയ തറവാടി !ഇന്നോ  ക്ഷയിച്ചുപോയ ഒരു നാലുകെട്ടുപോലെ iപൊടിപിടിച്ചു കിടക്കുന്നു ഏതെങ്കിലും ഒരു മൂലയിൽ ...എന്നാലും നോക്കിയയുടെ ഗുണഗണങ്ങൾ ഇപ്പോഴും നാം വർണിക്കും പഴയ നാലുകെട്ടിന്റെ മേന്മകൾ പുകഴ്ത്തി വാചാലനാകും പോലെ ..!!!! Sorry വിഷയം മാറിപ്പോ...

ചീനച്ചട്ടി

നാളത്തെ അവധി പ്രമാണിച്ചു ഭാര്യക്ക് ഒട്ടും പതിവില്ലാത്തൊരു വാഗ്ദാനമങ്ങു കാച്ചി..നാളെ വെള്ളിയാഴ്ച അവൾക്കു വൈകീ എണീറ്റാൽ മതി...പകരം രാവിലെ നേരത്തെ എണീറ്റ് സ്നേഹസമ്പന്നനായ ഞാൻ (ചുമ്മാതെയാ വല്ലപ്പോഴും നാടകം കാണിച്ചില്ലേൽ നമ്മളെയവർ സംശയിക്കില്ലേ )ഒറ്റയ്ക്ക് ബ്രേക്‌ഫാസ്റ് തയ്യാറാക്കി ഭാര്യയെയും കുഞ്ഞുങ്ങളെയും വിളിച്ചുണർത്താമെന്നുമായിരുന്നു ആ വാഗ്ദാനം...വാഗ്ദാനങ്ങൾ കൊടുക്കാനെളുപ്പമാ ...പാലിക്കാൻ വളരെ പ്രയാസവും ...രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തിയിട്ടു  ഒരു കാര്യവുമില്ല ..എന്തായാലും വളരെ പ്രയാസപ്പെട്ടു വെള്ളിയാഴ്ച ചാടിയെണീറ്റു ...ഉശിരോടെ അടുക്കളയിൽ കയറി ...പ്രവാസികൾക്കിടയിൽ അവരുടെ പ്രിയപ്പെട്ട വെള്ളിയാഴ്ച നേരത്തെ എണീക്കുന്നവന് വട്ടാണെന്നാണ് പൊതുവെയുള്ള ചൊല്ല് ...എന്തായാലും ജീവിതത്തിൽ ഒരുദിവസമെങ്കിലും വാക്കുപാലിക്കട്ടെ എന്നുകരുതി അടുക്കളയിൽ കയറി ഉശിരോടെ ആലോചന തുടങ്ങി...ഏറ്റവും എളുപ്പമായി ഉണ്ടാക്കാൻ കഴിയുന്ന വിഭവമെന്ന നിലയിൽ ഉപ്പുമാവ് ഉണ്ടാക്കാൻ തീരുമാനിച്ചു ....ഉപ്പുമാവ് വേവിക്കാൻ ചീനചട്ടിയാണോ ഫ്രയിങ് പാനാണോ നല്ലതെന്നായി അടുത്ത സംശയം ...ഭാര്യയോട് ചോദിച്ചാൽ വാഗ്ദാനലംഘനമാകുമെന്ന ഭയത്താൽ  ...

ഓര്മപെടുത്തലുകളുമായ് ഒരു പനിവസന്തം

ഒരു പനിയോ മറ്റോ വന്നു കിടക്കപ്പായിൽ ശയ്യാവലംബിയായി ഒരു രണ്ടു നാൾ കിടക്കുമ്പോഴാണ് പല നഗ്ന സത്യങ്ങളും നമ്മൾ തിരിച്ചറിയുക ...പ്രത്യേകിച്ചും ഭാര്യയുടെ സ്നേഹത്തിന്റെയും പരിലാളനയുടെയും മൂല്യം ...അതു വരെ അടുക്കളയിൽ പുകമറയത്തു പുകയിൽ കുളിച്ചു (സത്യത്തിൽ പ്രവാസ അടുക്കളയിലെന്നല്ല ഒരടുക്കളയിലും ഇന്ന്‌ പുകയില്ല എന്നാണ് വാസ്തവം ...എന്നാലും അവൾ വായിച്ചാലോ ഒരു പഞ്ചിനു കിടക്കട്ടെ ) അപ്പോൾ പറഞ്ഞു വന്നത് പനിച്ചു കിടക്കുമ്പോൾ whatsup ലും മറ്റും വരുന്ന വളിച്ച മെസ്സേജുകൾക്ക് പനികാരണമുള്ള വായിലെ കൈപ്പിനെക്കാൾ കയ്പ് തോന്നും ... അപ്പോഴാണ് panadol നേക്കാൾ സ്ട്രോങ്ങ് ആണ് ഭാര്യയുടെ സ്നേഹവും സ്നേഹ സമൃണമായ പരിലാളനവുമെന്ന് മനസ്സിലാവുക .... വാൽകഷ്ണം :വല്ലപ്പോഴും പനിക്കണം എന്നാലേ യഥാർത്ഥ സ്നേഹബന്ധങ്ങൾ തിരിച്ചറിയാൻ പറ്റൂ 😄😄😄

ഒരു കുമ്പസാര കഥ

ഇതര മതസ്ഥനാണെങ്കിലും കുമ്പസാരം അന്നും ഇന്നും ഒരുപാടിഷ്ടമുള്ള ഒരു കാര്യമാണ് ...ഏതായാലും വര്ഷം പകുതിപോലുമായില്ലെങ്കിലും ഒന്ന് കുമ്പസാരിച്ചേക്കാമെന്ന് കരുതി ...കുമ്പസാരകൂടിനുമുമ്പിൽ ചെന്നിരുന്നപ്പോഴാണ് കൂട്ടിനുള്ളിലെ വിശുദ്ധമായ കൈകൾ ശ്രദ്ധിച്ചത് പരിചിതമായ സ്ത്രീത്വ മുള്ള സുന്ദരമായ കൈകൾ ...അപ്പോൾ ഉള്ളിൽ ചിന്തിച്ചു വല്ലവിശുദ്ധയോ മറ്റോ ആണോ ...എന്തായാലും അമ്പലത്തിൽ വഴിപാടിന് പേരും നാളും പറയുന്ന ഓർമയിൽ അറിയാതെ പേരും നാളും പറഞ്ഞു ....വശ്യമായൊരു പൊട്ടിച്ചിരിയായിരുന്നു പിന്നീട് കേട്ടത് ...പെട്ടെന്നാണ് ഓർമയിൽ വന്നത് ഇവിടെ പേരും നാളിനും പ്രസക്തിയില്ലാലൊ എന്ന് ...എന്തായാലും കുമ്പസാരം തുടങ്ങി ....ആദ്യം ചെറിയ ചെറിയ ഉഡായിപ്പുകൾ ഏറ്റുപറഞ്ഞു ...മൂളികേട്ടു ....പിന്നീട് ചാറ്റിങ് ചീറ്റിംഗ് ഡേറ്റിംഗ് തുടങ്ങിയ ഉഡായിപ്പുകളുടെ മീറ്റിംഗുകളുടെ പ്രവാഹമായി ...മൂളലുകൾ ആദ്യം നെടുവീർപ്പായും പിന്നീട് വണ്ടിന്റെ മുരൾച്ചയായും മാറി ...അവസാനം ഡയറ്റിംഗും മറ്റുപലതും തുറന്നുപറഞ്ഞു ഞാൻ നെടുവീർപ്പിട്ടതും പിന്നെ കേട്ടത് ഒരു അലർച്ചയും ഗർജ്ജനവുമായിരുന്നു..ദുർഗ്ഗമാതാവ് സീരിയലിലെ സിംഹിണിയുടെ ഗർജ്ജനമായാണ് അപ്പോൾ എനിക്കോർമ്മ വന്നത് ......

ഭാര്യ

ഞെരിയുന്ന നെരിപ്പോടാണ് ഭാര്യമാർ  ഉള്ളിൽ കദനവമായ്‌ നീറിപുകയുന്നവർ  പരാതി പറയാതെ പതിയെ പുല്കുന്നവർ  ശകാരത്താൽ ശാസനയാൽ നാം അട്ടഹസിക്കുമ്പോൾ  പുറമെ ചിരിച്ചു പതിയെ കരയുവോൾ  രുചിയുടെ മുകുളങ്ങളെ നമുക്കായ് മറന്നവൾ  ചോര നീരാക്കി നമുക്കായ് പിടക്കവൾ  പതയ്ക്കുന്ന നമ്മുടെ കാമദാഹത്തെ  പതിയെ തണ്ണീരായ് തഴുകി മാറ്റുന്നവൾ  മറക്കാതിരിക്കുക മനസ്സിലെങ്കിലും  മൗനമായെങ്കിലും പ്രണയിക്കുക  വർഷത്തിന്റെ കുളിര്മയ്ക്കായ് കാത്തുനിൽക്കാതെ  ചേർത്ത് നിർത്തുക നെഞ്ചകത്തവളെ  നിന്നെ സ്നേഹിക്കുവാൻ  നിനക്കായ്  ശബ്ദിക്കുവാൻ  എന്നുമെന്നും നെഞ്ചകത്തേൽക്കുക്ക  കാപട്യമാം തിരക്കിനിടയിലും  ഒരിറ്റു  നേരം  അവൾക്കായി മാറ്റുകിൽ  തളിർക്കുമീ  ജീവിതം നിശ്ചയം  രചന :ജ്യോതിഷ് പി ആർ