ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അയ്യപ്പൻ

അയാൾ പതിവുപോലെ ആ വർഷവും ശബരിമലയ്ക്കു പോയി...പോകുന്ന വഴി പമ്പയിൽ കുളിച്ചു കയറി മല കയറാൻ തുടങ്ങി ...ഇതെത്രാമത്തെ തവണയാണെന്നയാൾക്കൊരു നിശ്ചയവുമില്ല ...ഓര്മ വച്ച  നാല് മുതൽ ഈ തപസ്യ തുടങ്ങിയതാണ് ...വഴിക്ക് വെച്ചാണ് അയാൾ ആ പയ്യനെ പരിചയപ്പെട്ടത് ....ഒരു തമിഴ് ചുവയോടു കൂടി  മലയാളം സംസാരിക്കുന്ന ഇരു നിറത്തിൽ സുന്ദരനായ ഒരു കൊച്ചുപയ്യൻ ...ഒറ്റയ്ക്കാണ് ...എല്ലാവർഷവും അവനും വാരാറുണ്ടത്രെ മലയ്ക്ക്...സംസാരം കൂടിപ്പോയാൽ  മന്ത്രജപത്തെ ബാധിക്കുമെന്നതിനാൽ ആരെയും കൂട്ടാതെ ഒറ്റക്കാണ് അയാൾ എപ്പോഴും  മലകയറാറുള്ളത് ...പക്ഷെ അവനൊരു സംസാരപ്രിയനല്ലാത്തതിനാലും മകന്റെ പ്രായമേയുള്ളു എന്നതിനാലും എന്തോ അവർ രണ്ടുപേരും നല്ല കൂട്ടായി ..അവന് മലയുടെ മുക്കും മൂലയുമെല്ലാം മനഃപാഠമാണ് ...അയാൾ അതിശയിച്ചുപോയി ...ഓരോ കിളികളുടെയും സ്വരത്തിൽ നിന്ന് അവൻ അതിന്റെ പേര് പറയും ...അവൻ വിതറിയ അരിമണികൾക്കായി അവ ആരെയും കൂസാതെ പറന്നു വന്നു ...അവർ കുറെ നടന്നപ്പോൾ അപ്പാച്ചിമേട് കഴിഞ്ഞുകാണും ഒരു കെട്ടിയുണ്ടാക്കിയ ചായക്കട കണ്ടു ....കുറച്ചു ലഘുവായി എന്തെങ്കിലും കഴിക്കാമെന്നു അയാൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു ഞാൻ ദർശനം കഴിഞ്ഞേ കഴിക്കുന്നുള്ളൂ ...പക്ഷെ കൂടെവരാം ...ഇനി അവന്റെ കൈയിൽ പണമില്ലാഞ്ഞിട്ടാണോ അയാൾക്ക്‌ സംശയമായി
അയാൾ പറഞ്ഞു ചായ എൻറെ വകയാ ...പക്ഷെ അവൻ പുഞ്ചിരിയോടെ നിരസിച്ചു.അവർ ചായക്കടയിൽ കയറി ...അയാൾ ദോശയും സാമ്പാറും ആസ്വദിച്ച് കഴിച്ചു ...അവൻ പെട്ടെന്ന് ഒരുൾ വിളി പോലെ ദോശയും സാമ്പാറും ഓർഡർ ചെയ്തു ..അയാൾക്ക്‌ ചിരിവന്നു ...കൊതി വന്നു കാണും പാവം അയാൾ ചിന്തിച്ചു ....പെട്ടെന്നയാൾ നോക്കി നിൽക്കെ അവന് കിട്ടിയ ദോശയും സാമ്പാറുമായി അവൻ കടയുടെ മുൻവശത്തെ തിണ്ണയിലേക്കു നീങ്ങി ...അയാൾ എത്തിനോക്കി ...ഞെട്ടിപ്പോയി ...അവിടെ ഒരു പ്രായം ചെന്ന ഒരു സ്ത്രീ ക്ഷീണിച്ചവശയായി ഇരിക്കുന്നു ...മലകയറി ക്ഷീണിച്ചു  കാണും ..അവൻ ആ ദോശയും കറിയും അവർക്ക് നല്കി അവരെ സ്നേഹത്തോടെ അതു  കഴിക്കുവാൻ നിർബന്ധിക്കുന്നു ...അവന്റെ സ്നേഹത്തിനുമുന്നിൽ ആ പാവം ആർത്തിയോട് കൂടി അത്  കഴിക്കുന്നത് തെല്ല് ചമ്മലോടും അവനോട് അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയോടുള്ള ബഹുമാനത്തോടും അയാൾ നോക്കി നിന്നു  ..ആ സ്ത്രീയുടെ കണ്ണുകളിൽ വിശപ്പിന്റെ ദൈന്യത തളം കെട്ടി നിന്നതു അവൻ മാത്രമേ കണ്ടുള്ളുവല്ലോ എന്നയാൾ തെല്ല് ജാള്യതയോടെ ഓർത്തു ...അപ്പോഴേക്കും അയാളുടെയും ആ സ്ത്രീയുടേയുടെയും പണം അടച്ചു വീണ്ടും അവനയാളെ ഇളിഭ്യനാക്കി .ചമ്മലോടെ അയാൾ വീണ്ടും അവൻറെ കൂടെ മല കയറി...ശരിയാണ് അയ്യപ്പദര്ശനത്തിനുശേഷമേ ഭോജനം പാടുള്ളു ..അയാൾ കുറ്റബോധത്തോടെ ഓർത്തു..നാക്കിനെ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നവർ ആദ്യം നാക്കിന്റെ രുചികളോടും ഭക്ഷണത്തോടുള്ള ആർത്തിയും പിന്നെ വിശപ്പിനേയും നിയന്ത്രിക്കുവാൻ പഠിക്കണം..അതാണ് വ്രതം കൊണ്ടുദ്ദേശിക്കുന്നത് അവൻ പെട്ടെന്ന് ആത്മഗതം പറയുന്നതായി അയാൾക്കു തോന്നി?  ...നല്ല തിരക്ക് ...പതിവുപോലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തിക്കിലും തിരക്കിലും പെട്ട് കൂട്ടം തെറ്റുമെന്നറിയാമെന്നതിനാൽ അവർ ചേർന്ന് നടന്നു ...പതിനെട്ടാം പടി കയറി ഭഗവാനെ തൊഴുമ്പോൾ  പോലും അയാളുടെ മനസ്സിൽ രാവിലത്തെ സംഭവും പിന്നെ അവനെ കുറിച്ചുള്ള ചിന്തകളുമായിട്ട്  ഒരു ഏകാഗ്രതക്കുറവാനുഭവപ്പെട്ടു .. തിരക്കിൽ തൊഴുതിറങ്ങി ...അവനെ അയാൾ ആ ആൾകൂട്ടത്തിൽ തിരഞ്ഞു ...കാണുന്നില്ല ...പെട്ടെന്ന് ആൾകൂട്ടത്തിൽ അവൻ നടന്ന് അപ്രത്യക്ഷനായികൊണ്ടിരിക്കുന്നത്  അയാൾ കണ്ടു ...അയാൾ അവനെ കൈകൊട്ടി വിളിച്ചതും അവൻ ഒന്ന് തിരിഞ്ഞുനോക്കി ...ചെറു പുഞ്ചിരിയോടെ അവൻ  മുന്നോട്ടു നടന്നു ..അയാൾ പറഞ്ഞു ഞാൻ രാവിലെ പേര് ചോദിച്ചിട്ട് പറഞ്ഞില്ലാലോ , മോന്റെ പേരെങ്കിലുമൊന്നു പറഞ്ഞിട്ട്  പോകൂ  ...അയാള് ഉറക്കെ വിളിച്ചു പറഞ്ഞു..രാവിലെ പലവട്ടം പേരുചോദിച്ചിട്ടും അവൻ പേര് പറഞ്ഞിട്ടുണ്ടായിരുന്നില്ല ...പെട്ടെന്ന് ഏതെങ്കിലും കാട്ടു  പക്ഷികളെ കാണിച്ചു അയാളുടെ ശ്രദ്ധ തിരിച്ചു കളയും .. ...പെട്ടെന്നവൻ ഉറക്കെ വിളിച്ചു പറഞ്ഞു ..എൻറെ പേര് അയ്യപ്പൻ ...അവൻ ആൾകൂട്ടത്തിൽ അലിഞ്ഞില്ലാതായി ...ശബരിമലയിലെ ഏതോ ഒരു കൊച്ചു കടയിൽ നിന്നും അപ്പോൾ ഒരു പഴയ ശരണമന്ത്രം മുഴങ്ങി കേട്ടു ....അന്നദാന പ്രഭുവെ ശരണം പൊന്നയ്യപ്പാ ....അനാഥ രക്ഷകനെ .....അയ്യപ്പാ ....ആ വരികൾക്ക് താൻ നിശബ്ധനായ് ആരോടും ഉരിയാടാതെ ജപിച്ചുപോന്ന മന്ത്രത്തേക്കാൾ ഒരുപാട് അർത്ഥതലങ്ങളുണ്ടെന്ന്  അയാൾക്ക്‌ തോന്നി ...കൃതാര്ഥതയോടെയും പുതിയ ചില പാഠ ങ്ങളുമായ് അയാൾ നിറകണ്ണോടെ വീണ്ടും കാണാമെന്ന ശുഭപ്രതീക്ഷയോടെയും പ്രാർത്ഥനയുടെയും മലയിറങ്ങി ...അപ്പോഴും ആ പയ്യന്റെ നിഷ്കളങ്കമായ പുഞ്ചിരി അയാളുടെ മനസ്സിൽ തത്തികളിച്ചുകൊണ്ടേയിരുന്നു
രചന :ജ്യോതിഷ് പി ആർ 

വാൽകഷ്ണം :കഥയിൽ ചോദ്യങ്ങൾക്കു പ്രസക്തിയില്ലാലോ ...അയ്യപ്പദര്ശനത്തിനുമുമ്പ് ഞാനുൾപ്പെടെയുള്ള ഭൂരിപക്ഷം അയ്യപ്പഭക്തരും പ്രാതൽ കഴിക്കില്ല...എല്ലാം ദർശന ശേഷം മാത്രം....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉഷ്ണം ഉഷ്ണേ ന: ശാന്തി

ഉഷ്ണം ഉഷ്ണേ ന: ശാന്തി ...ഈ പ്രയോഗത്തെ നമ്മളിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഉഷ്ണത്തെ  അതായതു ചൂടിനെ ചൂടുകൊണ്ട് തന്നെ ശാന്തമാക്കണം എന്നാണ് ...അത് വളരെയേറെ തെറ്റാണ് ...അതിന്റെ യഥാർത്ഥ അർത്ഥം ഉഷ്ണത്തെ ഉഷ്ണം കൊണ്ടുതന്നെ ശമിപ്പിക്കുവാൻ കഴിയില്ല- ന ശാന്തി -അതിനു മറ്റുമാർഗം ശീതളിമയാകാം മറ്റെന്തുമാകാം ...സംസ്‌കൃത പദത്തെ കൂട്ടിവായിച്ചതിൽ പറ്റിയ ചെറിയൊരു പിശകാണ് വലിയൊരു വിരോദാഭാസമായി മാറിയത് .വ്യാകരണം പറയാനല്ല ഞാനിതു സന്ദർഭവശാൽ പറഞ്ഞത്...ഇതൊരു അനശ്വരമായ ലോക സത്യമാണ് ...വലിയൊരു പ്രാപഞ്ചിക സത്യം ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് ...അതായത്  ദേഷ്യത്തെ ദേഷ്യം കൊണ്ടോ വെറുപ്പിനെ പകരം വെറുപ്പിനെക്കൊണ്ടോ അല്ല ജയിക്കേണ്ടത്...അഥവാ ശമിപ്പിക്കേണ്ടത് ...പകരം ദേഷ്യത്തെ ക്ഷമകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും ശമിപ്പിക്കാം ...അഥവാ കീഴ്‌പെടുത്താം...അങ്ങിനെ തന്നെയാണ് അതുമാത്രമാണ് അതിന്റെ യഥാർത്ഥ പോംവഴി എന്ന് സാരം..ചിലപ്പോൾ നാം മറ്റുള്ളവരെ ദേഷ്യത്താൽ കീഴ്പെടുത്തുമ്പോൾ ഓർക്കുക അവർ കീഴടങ്ങുന്നത് അവർക്കു മറ്റ് വഴികൾ ഇല്ലാഞ്ഞിട്ടാണ് ...അപ്പോൾ കീഴടങ്ങുന്ന അവരുടെ ദേഷ്യം മറ്റൊരു രൂപം പ്രാപിക്കും...പക ..അതവിടെ കിടന്നു പുക...

ഒരു മഹത്തായ വളി ...അഥവാ ഒരു വളി കഥ

വളിയെന്നു കേട്ട് ആരും മുഖം ചുളിക്കണ്ട ...വളി ഒരു വലിയ പ്രപഞ്ച സത്യമാണ് ...ഊർജത്തിൻറെ ഊർദ്ധ പ്രവാഹമാണ് $#########💪😛😝😜                പ്രവാസികളുടെ ഞായറാഴ്ച്ച നാട്ടിലെ തിങ്കളാഴ്ച്ചയ്ക്കു സമമാണ് ...രണ്ടുദിവസത്തെ അവധിയും കഴിഞ്ഞു ചെറിയൊരു മടിയാണ് ഞായറാഴ്ച രാവിലെ അനുഭവപ്പെടുക ...പിന്നെ moneyexchange ലെ സുന്ദരികളുടെ മുഖങ്ങൾ ഓര്മവരുമ്പോൾ എല്ലാ മടിയും പമ്പ കടക്കും ...പതിവുപോലെ രാവിലെ ചായയും മൊത്തികുടിച്ചു കൂടെയുള്ള ഫിലിപ്പൈൻ മൊഞ്ചത്തിയുമായി പഞ്ചാരയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തുള്ള ഡെന്റിസ്റ്റിന്റെ റൂമിൽ നിന്നും പട്ടിമോങ്ങുന്നത് പോലെ ഒരു കരച്ചിൽ കേട്ടത് ...കൂടെയുള്ള ഫിലിപ്പിനോ പയ്യൻ പറഞ്ഞു പട്ടിയെങ്ങാൻ പെറ്റു കിടക്കുന്നുണ്ടാകും ...രണ്ടു ദിവസം അവധിയായിരുന്നല്ലോ ...കുശാലായി ഒരാഴ്ചത്തേക്ക് പട്ടി ഫ്രൈ ചെയ്യാം ...കഷ്ടം ...അതുവരെ പഞ്ചാരയടിച്ചോണ്ടിരുന്നവൾ ഇതൊക്കെയാണല്ലോ ദൈവമേ കഴിക്കുന്നത് എന്നോർത്തപ്പോൾ തന്നെ ഓക്കാനം വന്നു ...അവരുടെ കൂടേ ഡെന്റിസ്റ്റിന്റെ റൂമിലേക്ക് പോയതും കണ്ട കാഴ്ച്ച രസാവഹകമായിരുന്നു ...ഒരു തമിഴ് സംസാരിക്കുന്ന ഒരു പാവം തൊഴിലാളിയ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...