പള്ളീലച്ചനായി സ്വന്തം നാട്ടിലെ ഇടവകയിൽ തന്നെ കിട്ടിയപ്പോഴാണ് അയാൾക്ക് ളോഹയുടെ മൂല്യം ശരിക്കും മനസ്സിലായത് .അതുവരെ സ്കൂളിലെ ഉഴപ്പനെന്നു പേരുകേട്ട അയാളെ എന്നും കർത്താവ് വിചാരിച്ചാൽ പോലും നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല എന്ന് പ്രാകിയിരുന്ന കണക്കുമാഷ് ചാണ്ടിയുടെ മകളുടെ കൊച്ചിന്റെ കുർബാന മുതൽ മകന്റെ വീട് വെഞ്ചരിപ്പിനു വരെ ഈ പഴയ ഉഴപ്പൻ വിദ്യാർത്ഥി വേണ്ടിവന്നു എന്നത് ഒരു ചരിത്രത്തിന്റെ കാവ്യനീതിയായോ കാലത്തിന്റെ മധുര പ്രതികരമായോ കാണാം .അതെ ആരെയും നിന്ദിക്കരുത് ...ആരാണ് എപ്പോഴാണ് കുതിച്ചുയരുക എന്ന് സർവേശ്വരനായ കർത്താവിന് മാത്രമറിയാം ...നിന്ദിച്ചവനെ വന്ദിക്കേണ്ടി വരുന്ന കാലം വിദൂരമല്ല .
എന്തായാലും ഇടവകയിലെ വീട്ടിൽനിന്നും പള്ളിമേടയിലെ പാചകക്കാരനിൽ നിന്നും
നിന്നും എന്നും മട്ടനും പോർക്കും പിന്നെ താറാവും ബീഫും ചിക്കൻ പൊരിച്ചതും ഇടയ്ക്കിടെ കർഷക കുടുംബങ്ങളിൽ നിന്നും കരിമീനും ഒക്കെ ആയി അയാൾ തടിച്ചു കൊഴുത്തു .ഈയിടെയായി എന്താ എന്നറിയില്ല പണ്ട് അമ്മച്ചി വീട്ടിലുണ്ടാക്കിയിരുന്ന കുമ്പളങ്ങ കറി ഒന്നു കൂട്ടാൻ തോന്നിയിട്ട് കുറച്ചു ദിവസമായി ...കുക്കായ ജോസഫിനോട് പറഞ്ഞിട്ടാണെൽ അവൻ കുമ്പളം മേടിക്കാൻ മറന്നുപോയി ...ആ ഏതായാലും പുതിയ യമഹയുടെ സ്കൂട്ടർ അരമനയിൽ ഉള്ളത് ഒന്ന് എടുത്ത് കുമ്പളം മേടിച്ചു വരാമെന്ന് നിനച്ചു അയാൾ പുറത്തേക്കിറങ്ങി ...വണ്ടി നിരത്തിലിറങ്ങി പോക്കറ്റ് റോഡിലൂടെ നീങ്ങിയതും വഴിയിലേതാ ഒരു മുഴുത്ത കുമ്പളം അച്ചോ എന്നെയങ്ങെടുത്തോ എന്നും പറഞ്ഞു കിടപ്പുണ്ട് ...(പണ്ട് കോളേജിൽ പഠിക്കുമ്പോൾ എന്നെയൊന്നു തോണ്ടിയിട്ടെങ്കിലും പോടാ എന്ന് പറയുന്ന തല തെറിച്ച പെണ്പിള്ളേരെപോലെ )..ആകെ കൺഫ്യൂഷൻ ആയി നിക്കുമ്പോഴാണ് കഴിഞ്ഞ ആഴ്ച്ച വായിച്ച ലോ ഓഫ് അട്രാക്ഷൻ ബുക്കിൽ തീവ്രമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ മാറ്ററിലൈസ് ആയി കണ്മുന്നിൽ പ്രത്യക്ഷേപെടുന്നത് ഓർമ വന്നത് ...കാര്യം അതായിരുക്കുമെന്നു കരുതി ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി വണ്ടിയിൽ എടുത്തു വച്ച് തിരിച്ചു പോകാൻ തുടങ്ങി ..പോകും മുമ്പ്റോഡിനോട് ചേർന്നുള്ള അന്നാമ്മയുടെ പാടത്തേക്ക് നോക്കിയപ്പോൾ ഒരുപാട് കുമ്പളങ്ങൾ പൂവിട്ടു നില്കുന്നത് കണ്ടത് ..അപ്പോൾ മുതൽ അന്നാമ്മയുടെ കൃഷിയിടത്തിൽ നിന്നാണെന്നു മനസിലായി ...കുഴപ്പമില്ല അന്നമ്മയല്ലേ കാണുമ്പോൾ പറയാം എന്ന് കരുതി നേരെ ഇടവകയിലോട്ട് കുതിച്ചു .പള്ളി മേടയിലെത്തിയപ്പോൾ അടുക്കള ജോസഫ് പൂട്ടിയിട്ട് എങ്ങോപോയി ...അപ്പോഴാണ് കപ്പിയാർ വന്നു പറയുന്നത് ഒരാൾ കുമ്പസരിക്കാൻ വന്നിട്ടുണ്ടെന്ന് ...ഏതായാലും ഇടവകയിൽ എല്ലാവരും നന്നായിപോയതുകൊണ്ടാണോ എന്നറിയില്ല ഇപ്പോൾ കുമ്പസാരം കുറവാണ് ഏതായാലും ഇപ്പോൾ കിട്ടിയത് കേട്ടേക്കാം എന്നോർത്ത് കയ്യിലുള്ള കുമ്പളവുമായി കുമ്പസാര കൂട്ടിലേക്ക് കയറി ഇരുന്നു ..കൂട്ടിനുള്ളിലൂടെ പുറത്തേക്കു നോക്കിയപ്പോൾ കണ്ടകാഴ്ച ലോ ഓഫ് അട്ടാറക്ഷൻ വീണ്ടും ശരിവയ്ക്കുന്നതായിരുന്നു ...നേരത്തെ കിട്ടിയ കുമ്പളത്തിന്റെ ഉടമ അന്നാമ്മ കുമ്പസാരത്തിനു തയ്യാറായി മുന്നിൽ നിൽക്കുന്നു ..അച്ചോ ഞാൻ സത്യസക്രിസ്ത്യാനിക്ക് നിരക്കാത്ത കാര്യം ചെയ്തു ...എന്റെ കുമ്പള പ്പാടത്തിലെ ഒരു മുഴുത്ത കുമ്പളം ഏതോ ഒരു തന്തയ്ക്കു പിറക്കാത്ത കഷ്മലൻ കട്ടോണ്ട് പോയി ...സങ്കടം സഹിക്കാഞ്ഞതുകൊണ്ടു ഞാൻ ആ മുതൽ കട്ടവൻ മുടിഞ്ഞുപോകാൻ പാണന്മാരുടെ കാവിൽ കോഴിയെ നേർച്ച നേർന്നു ..ഇനി കട്ടവൻ കുടലിൽ പുണ്ണ് വന്നു ഉഴലും ...കുറെ കാലമായി ഏതോ ഒരുത്തൻ കുമ്പളം കട്ടോണ്ട് പോകുന്നു ...ഇത് കേട്ടതും അച്ചൻ വല്ലാണ്ടായി ...ശത്രുവിനെ പോലും സ്നേഹിക്കാനാണ് നമ്മെ പഠിപ്പിച്ചതെന്നും ഇനി ശത്രുവാണെൽ പോലും ഇതിട്ടാൽ കൂടോത്ര ങ്ങൾ മതവിരുദ്ധമാണെന്നും ഉപദേശിച്ചു ഇനി ആവർത്തിക്കരുതെന്ന താക്കീതുമായി കുമ്പസാരം അവസാനിപ്പിച്ചു .നേർച്ചയൊക്കെ തട്ടിപ്പാണെന്നു നാഴികയ്ക്ക് നാല്പതു വട്ടം കൊട്ടിഘോഷിക്കാറുണ്ടെങ്കിലും ഉള്ളിലൊരു ഭയം ...എന്താ എന്നറിയില്ല കുമ്പസാരം കഴിഞ്ഞതും കുമ്പളം കഴിയാഞ്ഞിട്ടുപോലും 4വട്ടം കക്കൂസിൽ പോകേണ്ടി വന്നു ...അപ്പോഴെല്ലാം എല്ലാം കെട്ട് മൗനിയായി കുമ്പസാരക്കൂട്ടിൽ ഭദ്രമായിരുന്നു ഇനിയൊരിക്കലും കറിക്കത്തിയുടെ പീഡനത്തിന് ഇരയാകില്ലെന്ന അമിത ആത്മവിശ്വാസത്തോടെ അന്നാമ്മയുടെ കുമ്പളം മൗനമായി മന്ദഹസിക്കുണ്ടായിരുന്നു
ഗുണപാഠം :കക്കും മുതൽ കയ്ക്കും ...ഇനി എങ്ങനെയായാലും ..കഥയിൽ ചോദ്യമില്ല ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ