ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അന്നൊരു തട്ടുകടയിൽ

ചുട്ടെടുത്തോരാ പെരുത്ത ദോശയിൽ പൊരിച്ചെടുത്തോരാ മുട്ടചേർത്തപ്പോൾ  നുരഞ്ഞുപൊന്തിയ രസമുകുളങ്ങളിൽ  രസം പിടിച്ചിരുന്നങ്ങുല്ലസിച്ചപ്പോൾ  തൊട്ടടുത്തയാ പൊളിഞ്ഞ കോലായിൽ  വെട്ടിയിട്ടപോലൊരു പ്രാന്തൻ ?? നുണഞ്ഞുനോക്കുന്നീ കൊതിയോടെന്നെയും  പിച്ചതെണ്ടുന്നവൻ തെരുവിലെ പ്രാന്തൻ  പിഴച്ചുപോയവന്റെ നോട്ടത്തിൽ  കഴിച്ചതെല്ലാം കുഴഞ്ഞുപോയപ്പോൾ  ഒഴിഞ്ഞൊട്ടിയ വയറുനോക്കിയിട്ടവൻ  പിച്ചതെണ്ടി ഒരു ഒരുളക്കായ് പാവം  നിറഞ്ഞു പൊങ്ങിയ ചായക്കോപ്പിലേക്ക്  മുറിഞ്ഞുവീണെന്റെ രണ്ടു തുള്ളികൾ  പുളിരസം നാക്കിലരുചിയായപ്പോൾ  അറിഞ്ഞുഞാനറിയാതെ കരഞ്ഞുപോയെന്ന്  ശിഷ്‌ടാനല്ലെങ്കിലും തെല്ലലിഞ്ഞുപോയ്  കഷ്ടമാമവന്റെ യവസ്ഥ കണ്ടു ഞാൻ  മനസ്സറിഞ്ഞവനൊരു പൊതി വാങ്ങി  ദാനമായി നൽകി മാറി നിന്ന് ഞാൻ  ആർത്തിയോടവൻ തിന്നുതീർക്കുമ്പോൾ  മൂർത്തമാം നന്ദികണ്ടുഞാനാ നയനങ്ങളിൽ  പറഞ്ഞതില്ലവനൊരു നന്ദി വാക്കുപോലുമേ  അറിഞ്ഞുഞാനെങ്കിലും നന്ദിയാ വദനഭംഗിയിൽ  കൃതാര്ഥനായ് പണമടച്ചുമടങ്ങവേ  നിറഞ്ഞിരുന്നെൻ മനവും ...

യൂദാസുമാർക്കൊരു താക്കീത്‌

യൂദാസ് നീ വെറുമൊരു നിമിത്തമായിരുന്നു കാലത്തിന്റെ കുത്തൊഴുക്കിലെ വെറുമൊരു  പുഴുത്ത കൃമി  മഹാനായ ധർമപുരുഷനെതിരായ്  അധർമം രചിച്ച ചതിയിലെ വിരേചനപുഴു  ചതിയുടെ വഞ്ചനയുടെ കറുത്ത ചുഴി  നീ എന്നും ആവർത്തിക്കുന്ന കഥയാണ്  അന്നത് വെറും മുപ്പത് വെള്ളികാശിനെങ്കിൽ  ഇന്നൊരുവേള മദ്യമോ മദിരാക്ഷിയോ ആകാം  ചിലപ്പോൾ വെറുമൊരു നേരത്തെ സുരക്ഷയ്ക്കാവാം  എങ്കിലും ചതിയന്നുമിന്നും ചതി തന്നെ  നിശ്ചയം യൂദാസ് നീയന്നു പുരുഷനെങ്കിൽ ഇന്ന് നീയൊരുവേള സ്ത്രീയായ് പുനർജനിച്ചേക്കാം പക്ഷെ നീ മറന്നു പോയ് കാലം മാറി കാലത്തിന്റെ നിയമങ്ങൾ ദൈവം ഭേദഗതി ചെയ്തു അന്ന് നിനക്ക് ശിക്ഷ നിശബ്ദമെങ്കിൽ ഇന്ന് ഇതാ ഈ നിമിഷം തന്നെയാണ് ചതിക്കാൻ നീ തുടങ്ങുന്ന വേളയിൽ ചതി ഏശാതെ ധർമപുരുഷന്മാർ കുതറിമാറും പിന്നെ നീ വിരിച്ച വലയിൽ നീ തന്നെ  കുടുങ്ങിപിടഞ്ഞാകും ചതി ചെയ്‌ത നിൻറെ ചെയ്തികൾക്കന്തവും ഓർക്കുക ചതിയന്റെ നാശം നിശിതമാവും ആർ ക്കുമൂഹിക്കാൻ കഴിയാത്തയത്രയും രചന :ജ്യോതിഷ് പി ആർ

ഒരു നന്ദിവാക്ക്

നിന്നിൽ തുടങ്ങി ഞാനെന്റെ യാത്ര നിന്നിൽ തുടരട്ടെ എന്റെയാത്ര  നീ തന്നെയായിരുന്നെന്റെ യാത്ര  ഞാൻ പോലുമറിയാത്ത മൂകയാത്ര  ഒരു വേള മങ്ങിയെൻ ചിരാതിൽ  എണ്ണയായ് പടർന്നു നീ ജീവസ്സായ്  പ്രോത്സാഹനത്തിന്റെ ഉത്സാഹമായ്  ആരെന്നറിയാതെ കൂട്ടായി നീ  നിൻ വാക്ക് പൊൻവാക്കായി മാറിയപ്പോൾ  ഊക്കേറിയെൻ ചെറു തൂലികക്ക്  ഉണർവാണ് നീയെൻ കൂട്ടുകാരി  ഉയിരായി മാറി നീ ക്ഷണഭംഗുരം  നന്ദിയുണ്ടേൻ പ്രിയ കൂട്ടുകാരി  നാന്ദി കുറിച്ചു നീയെൻ അശ്വമേധത്തിനായ്  വിശ്വം ജയിച്ചു ഞാൻ വരുന്ന നാളിൽ  വിശുദ്ധയായ് കാണണം എന്റെ കൂടെ  രചന :ജ്യോതിഷ്  പി ആർ 

ആത്മഗതം ആത്മരോദനം

പുഴയെ പഴിപറഞ്ഞിന്നലെ ഞാൻ മഴയെ പഴിപറഞ്ഞുപലവട്ടം  വെയിലങ്ങധികരിക്കുമ്പോൾ  വെയിലിനെ പ്രാകുവാൻ  പഠിച്ചുപോയ് ഞാൻ  പക്ഷെ പുഴയെ പിഴപ്പിച്ചതാര് ? മഴയെ കുഴപ്പിച്ചതാര് ? പിന്നെ വെയിലിനെ വെളുപ്പിച്ചതാര് ? കാരണഭൂതനാം ഞാൻ നിശബ്ധനായ്  കണ്ണുചിമ്മി സ്വയമിരുട്ടാക്കി  ആരറിയാൻ ആരുപറയാൻ  പറയുന്നവന്റെ നാവറുക്കാൻ  വിറപൂണ്ട വെളിച്ചപ്പാടുകളുണ്ടിവിടെ സത്യം  വായ്ത്തലയുള്ള വൻ കോടാലികൾ വെട്ടിമുറിച്ചുമാറ്റി വനങ്ങളെ കൊടൂരമായ് പൊട്ടിച്ചു പൊടിച്ചു മാറുപിളർന്നു കോട്ടയായുള്ള വൻ പാറകളെ കുന്നിടിച്ചു മലതുരന്നു ഫ്ലാറ്റുകൾ പണിതു കൂട്ടിനായ് പണിതു വലിയ മാളുകൾ ഡാമുകൾ കെട്ടിയടച്ചു നീരൊഴുക്കിനെ ഡംമ്പോടെ വീമ്പു പറഞ്ഞട്ടഹസിച്ചു  നാം നദികൾ വറ്റാൻ തുടങ്ങിയപ്പോൾ നിദ്രനടിച്ചുനാമുറങ്ങി പരനിന്ദയയോടെ ക്രഷറുകൾ കൂട്ടമായ് പെരുകിയപ്പോൾ കേട്ടില്ല നാം ഭൂമിയുടെ നെഞ്ചലിയിക്കുന്ന രോദനം കുഴല്കിണറുകളൂറ്റിയെടുത്തു തന്നത് ഭൂമിയാം  മാതാവിൻ മുലപ്പാലായിരുന്നില്ല പിന്നെ ചുമന്ന ചെഞ്ചോരയായിരുന്നു സത്യം വഴിപിഴച്ചവർ കുലംമുടിച്ചവർ പഴിപറയുവാൻ പോലും മാനമില്ലാത്തവർ മാ...

ഓർമകളിലെ നിനക്കായ്

വഴുതി മാറുമീ ഓർമകളിൽ പഴുതടച്ചു നീ കയറുമ്പോൾ തൊഴുതുനിൽക്കുവാൻ പോലും തെല്ലലസനാകുന്നു ഞാൻ വരില്ലയിനിയൊരു വസന്തമറിയാം തളിരിടില്ലൊരു പൂക്കാലമതുമറിയാം എളിയനായ് പിന്നെ ഇളിഭ്യനായ് കളി തമാശകൾ പറയുമ്പോഴും ഉള്ളിലെരിയുന്ന പ്രണയാഗ്നി കെടുത്തുവാൻ വെള്ളം ചേർക്കുവാൻ വൃഥാ ശ്രമിക്കുന്നു ഞാൻ ഉള്ളിലുണ്ടു നിൻ തെളിഞ്ഞ പുഞ്ചിരി കള്ളമല്ലത് കളിവാക്കുമല്ലത് ഉള്ളം നിറയുന്ന നഗ്നസത്യം അരുതെന്നു നീ പറഞ്ഞുവെങ്കിലും അരുമയായ് മാറിനാമിരുവരും ഒരുമയോടെ തുഴഞ്ഞു നാമെപ്പോഴും പെരുമയോടെ പ്രണയിച്ചു നാം സത്യം അറിയുന്നു ഞാൻ നിൻറെ നിശബ്ദ വേദന വെറുതെ മോഹിച്ചൊരു  വ്യർത്ഥ മോഹങ്ങൾ വെറുക്കാതിരിക്കാം ഇനിയുള്ളകാലം മറക്കാതിരികാം ആ സുവർണ്ണകാലം രചന :ജ്യോതിഷ് പി ആർ

മുക്കുവൻമാരെന്ന ദൈവദൂതന്മാർക്ക്

ഇന്നലെ പെയ്ത മഴയിൽ അയാളുടെ കുടിലിൽ അടുപ്പിന്റെ നെരിപ്പോട് പുകഞ്ഞില്ല നനവുകൊണ്ടല്ല അടുപ്പിൽപുകയുവാൻ അടുപ്പത്തുവയ്ക്കുവാൻ കലവറ ശൂന്യമായിരുന്നു മുക്കുവനായ് പിറന്നാൽ കടലിന്റെ നെഞ്ചിടിപ്പിൽ ചിലപ്പോൾ വയറിന്റെ മിടിപ്പുകൾ മറക്കേണ്ടിവരും വിശന്നു കരയുന്ന പൈതലിന് മുഖത്തുനോക്കി ആശയറ്റു നിൽക്കുന്ന വേളയിൽ അശനിപാതം പോലെ കേട്ടൊരുവാർത്ത പ്രളയം പടരുന്നു പട്ടണത്തിൽ അലറിക്കരയുന്ന ആയിരങ്ങളുടെ നിലവിളികളിൽ അലിഞ്ഞുപോയൊരു മനവുമായഅയാൾ ഇനിയും ഓട്ടവീഴാത്ത പഴയവള്ളവുമായ്  ചുണയോടെ തുഴഞ്ഞുപോയ് പ്രളയത്തിലേക്ക് മുങ്ങിവീഴുന്ന പട്ടണത്തിൻ മക്കളെ താങ്ങി തുഴകാട്ടി തോണിയിൽ കയറ്റുമ്പോൾ പട്ടിണിയുടെ പരവേശം മറന്നുപോയയാൾ അപ്പോളയാളുടെ കൈകളിലെ മീനിന്റെ നാറ്റവും അയാളുടെ വിയർപ്പിന്റെ കടലിന്റെമണവും ആരും പരാതി പറഞ്ഞില്ല ആരുമറിഞ്ഞില്ല കാരണം ജീവനാണല്ലൊ ഏറ്റവും വലിയ സ്വത്ത് അപ്പോൾ ജീവന്റെ മണമായിരുന്നയാൾക്ക്  അയാൾ മുക്കുവൻ മീനിന്റെ മണമുള്ളവൻ പക്ഷെ ഹൃദയത്തിൽ നറുമണമുള്ളവൻ ആയിരം പാതിരാമുല്ലയ്‌യുടെ സുഗന്ധമുള്ളവൻ സോദരാ മറന്നതിൽ നിന്നെ അറിയാതേ പോയതിൽ ഖേദമുണ്ടതിൽ മാപ്പുതരൂ നീയാണ് ദൈവദൂതൻ നീയാണു മാലാഖ...