ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓലക്കുട

തട്ടിൻപ്പുറത്തു മടക്കിവച്ചൊരെന്നോലകുട പൊടിപിടിച്ചിന്നിതാ മറവിയിൽ മായുന്നു മഴയത്തു നനഞ്ഞവൻ എന്നെ നനയാതെ കുളിരാതെ കാത്തവൻ വെയിലത്തു തണലായി എന്നിൽ പടർന്നവൻ ഇന്നാരുമറിയാതെ പൊടിയിൽകുളിക്കുന്നു അവഗണനയുടെ ഇരുട്ടിൽ മറയുന്നു കാലചക്രം തിരിഞ്ഞപ്പോൾ കോലമെമ്പാടും മാറിമറഞ്ഞപ്പോൾ പലരും പലർക്കും പാഴ്വസ്തുവായ് പലതും പോലതും കോലം കെട്ടുപോയ് പെരുമഴക്കാലത്തിൻ ദുരിതം പേറിയോൻ പെരുവെയിലിൻ പേരും പെരുമയും അറിഞ്ഞവൻ പരാതി പറയാതെ എന്നെ പുലർത്തിയോൻ പരാതികാട്ടാതെ പൊടിയിൽ കിടക്കുന്നു നാടിനൊപ്പം ഓടുവാൻ നാട്യങ്ങൾ കൂടുവാൻ നാട്യം പഠിച്ച ഞാൻ പലതും മറന്നുപോയ് ഇനിവരുന്നൊരു പെരുമഴക്കാലത്തെങ്കിലും ഒരുവേള ഞാൻ നിന്നെ ഓര്ത്തിരിക്കാം ഓർമ്മകൾ മനപൂർവം മറയ്ക്കുന്ന കാലമിത് ഓർമ്മകൾ വന്നെങ്കിൽ അതുമൊരു ഭാഗ്യം രചന :ജ്യോതിഷ്  പി ആർ

മറവിയുടെ രസതന്ത്രം

പറയാൻ ഞാനന്നുമറന്ന വാക്കുകൾ പതിയെ ഞാനിന്നുവെറുത്തു തുടങ്ങുന്നു പതിവായ് ഞാൻമൊഴിഞ്ഞ  വാക്കുകൾ പതിയെ പതിയെ ഞാൻ വിഴുങ്ങാൻ തുടങ്ങുന്നു മറവികൊണ്ടല്ല ഓര്മക്കുറവുകൊണ്ടല്ല ഓർമകളിൽ നിന്നെ മറച്ചുനിർത്തുവാൻ വൃഥാ വ്യർത്ഥമാണെന്നറിഞ്ഞുള്ള വിചിന്തനം ചിലതെല്ലാം ഓര്മകളിൽ  നിന്നും മറയ്ക്കണം പലതവണ മറന്നു വെന്നു ഉറപ്പാക്കണം വെറുക്കുവാനല്ല വെറുത്തുപോവാതിരിക്കുവാൻ വേറെയൊരുവഴിയുമില്ലെന്നറിയുമ്പോൾ പൊറുക്കുവാൻ വേണ്ടിയെങ്കിലും കുറുക്കുവഴികൾ തേടണം അറുത്തുമാറ്റുവാൻ  പിന്നെ മുറിച്ചെടുക്കുവാൻ ഉറച്ച മാനസം കുറിച്ച വാക്കുകൾ കുറിക്കുകൊള്ളുമെന്നറിഞ്ഞു കൊണ്ട് ഞാൻ കുറിച്ചിടുന്നിതാ ഈ കൊച്ചുവാക്കുകൾ ഉച്ചനേരത്തെ അത്യുച്ഛമാം വെയിൽ ഉച്ചിയിൽ പടർത്തുന്ന കൊടുംചൂടുപോലിതു പടർന്നുകയറട്ടെ നിന്റെ സിരകളിൽ പടയൊരുക്കുവാനല്ല പിന്നെ പടിയിറങ്ങുന്ന ഓർമകളിൽ പൊടിപിടിക്കാത്ത ചുവര്ചിത്രമായെങ്കിലും പാത്തുവെയ്ക്കാം ആരുമറിയാതെ എന്നേയ്ക്കും രചന :ജ്യോതിഷ് പി ആർ

ഭാര്യ

പതിവായി നമുക്ക് വേണ്ടി നാം പോലുമറിയാതെ  നിനവുകളിൽ നിറം വറ്റി  നമ്മുടെ കിനാവുകളിൽ  നിറം ചേർക്കാൻ നീരുവറ്റിക്കുന്ന ചിലരുണ്ട്  നമ്മുടെ രസമുകുളങ്ങളിൽ  വര്ണരാജി വിരിയിക്കാൻ  സ്വയം രസനാളങ്ങളെ മറക്കുന്ന  സ്വരം പോലും അപസ്വരമായ മാറ്റിയ  അടുക്കളയിലെ പാവം ഭാര്യമാർ  നമ്മുടെ സ്വപ്നങ്ങളിലെ നായികമാരുടെ  കിനാവുകളിലെ അപ്സരസുകളുടെ  ഗീതങ്ങളിലെ ശ്രുതിയുടെ  സ്വരമാധുരിയുടെ രാഗങ്ങളോ  പലപ്പോഴും അവളായിരിക്കില്ല കഷ്ടം  എങ്കിലും ഓർക്കുക  അവളുടെ നിറച്ചാർത്തും  യൗവനവും പിന്നെ മാദകത്വവും  മുരടനം  നിനക്ക് വേണ്ടി  ഹോമിച്ച പുണ്യാത്മാവാണവൾ  ഇന്നവൾക്കൊത്തിരി നിറം മങ്ങിയിരിക്കാം  അടുപ്പിന് പുകയിൽ കരിപിടിച്ചിരിക്കാം  എങ്കിലും അവളായിരിക്കണം  അവൾ മാത്രമായിരിക്കണം  നിന്റെ ജീവവായുവും  പ്രേമഭാജനവും പിന്നെ സ്വപ്‌നകാമുകിയും  ഒന്ന് നിന്റെ തലോടലേറ്റാൽ തളിർക്കുന്ന  വര്ണശബളമാം ജ്യോത്സനയാണവൾ  തളിർക്കട്ടെ കുളിര്കാറ്റിൽ  പ്രണയവല്ലര...

നിഗൂഢസത്യങ്ങൾ

സൗഹൃദം തണലാണ്  സുഹൃത്തുക്കൾ തണൽ മരങ്ങളും  എങ്കിലും വിഷവൃക്ഷങ്ങൾ  കണ്ടാൽ  പങ്കിലമാകാതെ ഒഴിഞ്ഞുമാറണം  ചിലരെ ചിലപ്പോൾ തിരിച്ചറിയാൻ  ചിലനേരം തിരിച്ചറിവിൻ പ്രായം മതിയാകാതെ വരും  തിരിച്ചറിവാണ് ദൈവം  തന്നെ തന്നെയും പിന്നെ  തൻ്റെ പോരായ്മകളും  തന്നെക്കാ ളറിയുന്ന മറ്റാരും  ഉലകത്തിലില്ലെന്ന സത്യം  പകല്പോലറിയുന്ന നേരം  നേരം വെളുത്തെന്നറിഞ്ഞാൽ  അറിവിന് നിറവിൽ കുളിക്കാം  പകലും മദ്ധ്യാഹ്നവും പിന്നെ രാത്രിയും  സൂര്യനും ചന്ദ്രനും പിന്നയേ ഉലകവും  തന്റെയുള്ളിൽ തന്നെയെന്നറിഞ്ഞാൽ  അറിയേണ്ടതെല്ലാം അറിഞ്ഞെന്നു പറയാം  എങ്കിലും ഒട്ടുമറിയാത്തതായി  അറിവുകെട്ടവനെപോൽ അലയുന്ന  അറിവിൻ നിറകുടങ്ങൾ  തുളുമ്പാതെ ചുറ്റിലും നിൽപ്പൂ  നമിക്കുന്നു ഗുരുജനങ്ങളെ പ്രവാചകരെ  നമ്രശീര്ഷനായ് ഇനിയെന്നുമെന്നും  രചന :ജ്യോതിഷ് പി ആർ