ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നഷ്ടസ്വപ്നങ്ങൾ

മറക്കില്ല ഞാൻ നിന്നെ പ്രണയിനിയൊരുനാളും മരണത്തിൽ പോലും മറക്കില്ല ഞാൻ ഒരിക്കലും വാടാത്ത നറുപുഷ്പമായ് നീ നിറയട്ടെയെന്നിൽ നിറവോടെയെന്നും വിധിക്കാതെപോയൊരാ പ്രണയസ്വപ്നങ്ങളെ നിധിയായ്  കരുതി കാത്തിരിക്കാം ഒരുമിച്ചു നാം നെയ്ത സ്വപ്നനങ്ങോള്ക്കെയും സ്വരുക്കൂട്ടി നാം കാത്തിരുന്നെങ്കിലും വിരുന്നുകാണാൻ വന്ന വിരുതനെപോലെ കാലം വിരുദ്ധമായ് തീർത്തെല്ലാം  പകല്കിനാവായ് ഇടനെഞ്ചു പൊട്ടി നീയന്നു മൊഴിഞ്ഞവാക്കുകൾ ഇടവിടാതെന്നും മനസ്സിലുണ്ട് വെറുത്തതില്ല നീയെന്നെയും പിന്നെ ഞാൻ നിന്നെയും പൊരുത്തങ്ങളത്രയും പെരുത്തതായിരുന്നല്ലോ പൂക്കാതെ പോയോരാ പൊൻവസന്തത്തെ പൂനിലാവായ് മനസ്സിൽ സൂക്ഷിക്കാം അവസാനശ്വാസവും ഉച്ച്വസിക്കും വരെ അകതാരിലവ കെടാവിളക്കായ് ജ്വലിച്ചിടട്ടെ രചന :ജ്യോതിഷ് .പി .ആർ

ജ്യോതി ചിന്തകൾ

ഇഷ്ടപ്പെടാൻ മാത്രമല്ല വെറുക്കാനും മറക്കാനും പഠിക്കുക ...അപ്പോഴേ ജീവിതം പൂർണമാകൂ ...സദ്യയിൽ മധുരിക്കുന്ന പായസം പോലെ കയ്കുന്ന പാവക്ക കൊണ്ടാട്ടവും കാണും ...രണ്ടും ആസ്വദിക്കാൻ അറിഞ്ഞാലേ അറിയുന്നവനെ സദ്യ ആസ്വദിക്കാൻ കഴിയൂ ...മാത്രമല്ല കഴിച്ചു കഴിഞ്ഞാൽ സ്വന്തമായിരുന്ന ഇലയുടെ സ്ഥാനം പോലും ചവറുകുട്ടയിലാണ് ...ജീവിതവും ജോലിയും എല്ലാം ഒരു സദ്യ മാത്രമാണ് ..പാചകക്കാരൻ തീരുമാനിക്കുന്ന വിഭവങ്ങളുള്ള സദ്യ   .ചിലരെല്ലാം ചിതലുകൾ പോലെയാണ് ...മൂല്യമേറിയ പുസ്തകത്താളുപോലും ഉളുപ്പ് ലവലേശമില്ലാതെ തിന്ന് തീർക്കും ...ചിതലിനെന്തു പുണ്യഗ്രൻഥം ...മനുഷ്യരിൽ ചില ചിതലുകളുണ്ട് ബന്ധങ്ങളുടെ മൂല്യമറിയാതെ ബന്ധങ്ങളെ ചിതലരിക്കാൻ വിടുന്ന ചില നെറികെട്ട ചിതലുകൾ ...കീടനാശിനി തളിച്ചായാലും ആ വിഷ കീടങ്ങളെ മാറ്റിനിർത്തണം   നമ്മെ സ്നേഹിക്കുന്നവരുടെ വിലമതിക്കുന്നവരുടെ ഹൃദയത്തിലാണ് നമുക്കേറ്റവും സൗന്ദര്യമുണ്ടാവുക ...അവരുടെ മനസിലാണ് നാം ഒരിക്കലും വാടാത്ത നിറ വസന്തമായ് പൂത്തുലയുന്നത് ..അവരുടെ നിശബ്ദ പ്രാര്ഥനകളാവാം ചിലപ്പോൾ ഒരു രക്ഷാ കവചമായി പടച്ചട്ട പോലെ നമ്മെ കാത്തു രക്ഷിക്കുന്നത് ...നാം പോലും അറിയാതെ നമുക്...

അവൾ

അവളെന്നും എനിക്കൊരു നൊമ്പരമായിരുന്നു  എന്റെ ഇട നെഞ്ചിലെ മായാത്ത മുറിപ്പാടു  എന്നും ചോര പൊടിയുന്ന ചുകന്ന മുറിവ്  എന്നും എനിക്കവൾ വേദന തന്നുകൊണ്ടേയിരുന്നു  ഒന്നും പറയാതെ നോവിച്ചു കൊണ്ടേയിരുന്നു  എങ്കിലും ഒന്ന്‌ കാലിടറുമ്പോൾ  എന്റെ കണ്ണ് നിറയുമ്പോൾ  എന്നിലെ എന്നെ തങ്ങിനിർത്തിയവൾ  വീഴാതെ മണ്ണിൽ പുകയാതെ  അതെ അവളെന്റെ ആരൊക്കെയോ ആയിരുന്നു  പ്രണയിനിയാണോ അറിയില്ല  സഹോദരിയണോ അതുമറിയില്ല  ചിലപ്പോൾ കൂട്ടുകാരിയായ്  ചില നേരം സഹോദരിയായ്  പിന്നെയും ചില നേരം  നിശബ്ദ പ്രണയിനിയായ്  അവളെന്നെ താങ്ങി നിർത്തി  വിട പറഞ്ഞു ഞാൻ പലവട്ടം  വെറുക്കും വരെ പഴി പറഞ്ഞു  എങ്കിലും മറക്കാൻ കഴിയാതെ  ഒരിക്കലും വെറുക്കാൻ കഴിയാതെ  അവളിലേക്ക് ഞാൻ ഓടിയടുത്തു വീണ്ടും  അവളൊരു പാവം മാലാഖയായിരുന്നു  മനസു നിറയെ നന്മ നിറഞ്ഞവൾ  മനസ്സിലാക്കാൻ കഴിയാത്ത മേന്മയുള്ളവൾ  മാപ്പു തരൂ മനസ്വിനി ഇതെല്ലാം  എനിക്ക് നിന്നോടുള്ള  സ്നേഹക്കൂടുതൽ കൊണ്ടുമാത്രം  രചന :ജ്യോതിഷ് പി ആർ 

ഒരു ചുംബനപ്പൂ

പൂജയല്ലേ കുറച്ചു പൂക്കൾ വാങ്ങിക്കാമെന്നു കരുതി തൊട്ടപ്പുറത്തുള്ള flower ഷോപ്പിലേക്ക് മോനെയും കൂട്ടി ഒന്ന് പോയതാണ് ...കട കാണുന്നില്ല ..പിന്നെ തിരച്ചിലായി ...അപ്പോഴാണ് കടും നീല ഷർട്ടും സ്കൈബ്ലൂ ജീൻസും ധരിച്ച ഒരു തളിർവെറ്റില പോലെത്തെ ഒരു പെണ്മണി ithar ഏക് ഫൂൽ ഷോപ് ത്താ എന്നും പറഞ്ഞു എനിക്ക് നേരെ വന്നത് ഞാനും അതാ തിരയുന്നത് എന്ന് ഹിന്ദിയിൽ  ഞാനും തട്ടിവിട്ടു ...സൗന്ദര്യം ഒരനുഗ്രഹമാണ് ...അവളുടെ തങ്കം തോൽക്കുന്ന നിറവും തുടിപ്പും അവര്ണനീയം തന്നെ ...അച്ഛനെക്കാൾ വലിയ കോഴിയാണ് മോനേന്നു അവൻ തെളിയിച്ചു ..ഹായ് ക്യൂട്ട് ബേബി എന്നും പറഞ്ഞൂ .അവൾ കൈ നീട്ടിയതും മോൻ ഒരു പരിചയക്കുറവുമില്ലാതെ അവളുടെ കയില്ലേക്ക് ചാടി ...ചെറിയൊരു കുശുമ്പ് വന്നോ എന്നൊരു സംശയം ..ദാ ഷോപ് എന്നും പറഞ്ഞവൾ മോനുമായി ഷോപ്പിലേക്കും ഞാൻ ആ മായിക വലയത്തിൽ പെട്ട് അവളുടെ പുറകെയും വച്ച് പിടിച്ചു ...അവളുടെ തോളിലിരുന്ന് മോൻ എന്നെ നോക്കി കണ്ണ് ഇറുക്കി കാണിക്കുന്നതായി എനിക്ക് തോന്നി ...അവളെ പതിയെ പരിചയപ്പെട്ടു ...പാതി മലയാളിയാണ് ...നന്നായി മലയാളം പറയും അച്ഛൻ പഞ്ചാബി ...ഇവിടെ ബിസിനസ് ആണ് ...നവരാത്രി പൂജക്ക് പൂക്കൾ മേടിക്കാൻ വന്നതാണ് ...ഷ...

അകക്കണ്ണു തുറക്കുമ്പോൾ

അകക്കണ്ണു  തുറക്കുന്നു അകതാരിൽ നിറയുന്നു അറിവിന്റെ മായാപ്രപഞ്ചം കണ്ടതിന് പൊരുളും കേട്ടതിന് നിറവും കണ്ടതൊകേട്ടതോ  ഒന്നുമല്ലെന്നറിയുന്നു പുഴുവാണു  നാം വെറും മൃഗമാണ് നാം മനുഷ്യനായ് ജന്മമെടുത്ത കൃമികീടങ്ങൾ നാം മനനം ചെയ്‌തു മാനവാനായ് തീരാൻ മനസുലഭിച്ചൊരു ജന്മങ്ങൾ നാം മത ഭയമല്ല മദ ഭയം വേണ്ടവർ മാത്സര്യമല്ല ഔൽസുക്യം വേണ്ടവർ നാം പെരുമയെ തേടി നടന്നു തളരാതെ ഒരുമക്കായ് പ്രാണൻ കൊടുക്കെണ്ടവർ നാം വഴി വിട്ട ചിന്തയും വാവിട്ട മൊഴികളും പഴികളായ് മാറാതെ നോക്കേണ്ടവർ നാം അരുതാത്ത പാതകളിൽ ഒരുനാളും പോകാതെ അരുമകളായ് മാറേണ്ട ജീവനാളങ്ങൾ നാം ജ്വലിക്കേണ്ടവർ നാം ജ്യോതിസായ്‌ ജയിക്കേണ്ടവർ നാം വിജയി യായ് അറിയാൻ ശ്രമിച്ചിടാം അഹന്തയെ ത്യജിച്ചിടാം അറിവിന്റെ നിറവായ് നിറദീപമായ് തെളിയട്ടെ പടരട്ടെ എന്നുമെന്നും രചന :ജ്യോതിഷ് പി ആർ 

തിരിച്ചറിവുകൾ

അന്ന് പാടവരമ്പത്തിരുന്നു ഞാൻ പണ്ടുകണ്ടിരുന്ന പകൽക്കിനാവുകളിൽ  പടുകൂറ്റൻ നഗരങ്ങളായിരുന്നു  നിറം ചാർത്തിയ പകൽച്ചിത്രങ്ങൾ  വരമ്പിലെ മാളത്തിലൊളിച്ചൊരാ മാക്രിയും  പറമ്പിലെ ചീവിടിൻ കരച്ചിലും  ശബ്ദവീചികളാൽ എന്നെ മാടിവിളിച്ചെങ്കിലും  പുച്ഛമായിരുന്നെനിക്ക് എന്നുമവയോട്  പുരോഗമിക്കാത്ത പഴഞ്ചൻ ജീവികൾ  തെളിഞ്ഞ വെള്ളമൊഴുകുന്ന തോട്ടിലും  കുളിര്മയേറിയ കിണറിൻ തെളിനീരിലും  വിലകൽപിച്ചതില്ല ഞാനൊരുനാളും  നിറപ്പകിട്ടാർന്ന പ്ലാസ്റ്റിക് കുപ്പിയിൽ  നിറച്ചുവച്ചൊരാ കളർ വെള്ളത്തിനായ്  കൊതിച്ചിരുന്നു ഞാൻ പുത്തൻ പരിഷ്കാരി  ഇന്ന്  നഗരത്തിന്റെയീ തിരക്കിട്ടയോട്ടത്തിൽ  തളർന്നു വീണൊന്നു മയങ്ങാൻ ശ്രമിക്കുമ്പോൾ  പാതിമയക്കത്തിൽ പതിയെ വരുന്നൊരാ  കിനാവുകളിൽ  നിറയുന്നതെൻ ഗ്രാമഭംഗി  വാഹനങ്ങളുടെ അലറിപ്പാച്ചിലുകളിൽ  അസഹ്യമാം  ശബ്ദവീചികളിൽ  കൊതിയോടെ തിരയുന്നു ഞാനിന്നും  ആ പഴയ ചീവിടിൻ സംഗീതത്തെ  കുപ്പിവെള്ളത്തിൻ ധാരാളിച്ചകളിൽ  ഒരിറ്റു തെളിനീരിനാ...