ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അയ്യപ്പൻ

അയാൾ പതിവുപോലെ ആ വർഷവും ശബരിമലയ്ക്കു പോയി...പോകുന്ന വഴി പമ്പയിൽ കുളിച്ചു കയറി മല കയറാൻ തുടങ്ങി ...ഇതെത്രാമത്തെ തവണയാണെന്നയാൾക്കൊരു നിശ്ചയവുമില്ല ...ഓര്മ വച്ച  നാല് മുതൽ ഈ തപസ്യ തുടങ്ങിയതാണ് ...വഴിക്ക് വെച്ചാണ് അയാൾ ആ പയ്യനെ പരിചയപ്പെട്ടത് ....ഒരു തമിഴ് ചുവയോടു കൂടി  മലയാളം സംസാരിക്കുന്ന ഇരു നിറത്തിൽ സുന്ദരനായ ഒരു കൊച്ചുപയ്യൻ ...ഒറ്റയ്ക്കാണ് ...എല്ലാവർഷവും അവനും വാരാറുണ്ടത്രെ മലയ്ക്ക്...സംസാരം കൂടിപ്പോയാൽ  മന്ത്രജപത്തെ ബാധിക്കുമെന്നതിനാൽ ആരെയും കൂട്ടാതെ ഒറ്റക്കാണ് അയാൾ എപ്പോഴും  മലകയറാറുള്ളത് ...പക്ഷെ അവനൊരു സംസാരപ്രിയനല്ലാത്തതിനാലും മകന്റെ പ്രായമേയുള്ളു എന്നതിനാലും എന്തോ അവർ രണ്ടുപേരും നല്ല കൂട്ടായി ..അവന് മലയുടെ മുക്കും മൂലയുമെല്ലാം മനഃപാഠമാണ് ...അയാൾ അതിശയിച്ചുപോയി ...ഓരോ കിളികളുടെയും സ്വരത്തിൽ നിന്ന് അവൻ അതിന്റെ പേര് പറയും ...അവൻ വിതറിയ അരിമണികൾക്കായി അവ ആരെയും കൂസാതെ പറന്നു വന്നു ...അവർ കുറെ നടന്നപ്പോൾ അപ്പാച്ചിമേട് കഴിഞ്ഞുകാണും ഒരു കെട്ടിയുണ്ടാക്കിയ ചായക്കട കണ്ടു ....കുറച്ചു ലഘുവായി എന്തെങ്കിലും കഴിക്കാമെന്നു അയാൾ പറഞ്ഞപ്പോൾ അവൻ പറഞ്ഞു ഞാൻ ദർശനം കഴിഞ്ഞേ കഴിക...

കുലീനർ

വയലിൽ പണിയെടുത്തൊരു ചെറുമന്റെ കൂടേ ചുടുചോറ് കൂടെകഴിച്ചൊരു ബാല്യത്തിൽ  പേരെടുത്തു വിളിച്ചു പഴിപറഞ്ഞെന്നെ  പെരുമയുള്ളെന് തറവാട്ട് കാരണവർ  പതിതരാണവർ നമ്മൾ കുലീനർ  ആഢ്യത്വ മുള്ളോർക്കു അധമികളാണവർ  ചെറുമന്റെ വിയർപ്പിലാണ് നമ്മുടെ അരി  പാകമായതും കൊയ്തെടുത്തതും മറന്നുപോയയാൾ  ചോദ്യശരം ബാലനമെന്നിൽ കുരുത്തപ്പോൾ  മുറപ്പെണ്ണിൻ പേരിലെന്നെ നിശ്ശബ്ധനാക്കി  മടുത്തുപോയന്നു മതവുമാചാരവും  മതിയിലെന്നോ മടുപ്പായ് പടർന്നു  പതിയെ ഞാനറിഞ്ഞു മതമല്ല മദമാണ്  പതിത്വം പഠിപ്പിച്ച കുടിലൻ എന്ന്  പവിത്രമാം മതമൊരുനാളുമെവിടെയും  പതിത്വം പറയുവാൻ പറഞ്ഞില്ല സത്യം  മുക്കുവനാം വ്യാസൻ മഹാഗുരുവെങ്കിൽ  ഇടയനാം കൃഷ്ണൻ ഈശ്വരനെങ്കിൽ  പറയനും പുലയനും ചണ്ഡാളനും  തുല്യത പറയുന്നൂ മതബോധം  മതമല്ല മതികെട്ട മനുഷ്യരാണ്  മനുഷ്യനെ ജാതിയിൽ ഭേദിച്ചത്  വേർതിരിച്ചു കാണരുത്‌ ആരെയും  കാണുകിലകന്നു പോകുമീ കൃഷ്ണനും വ്യാസനും  പതിതരായ് ആരും പിറക്കില്ല ഭൂമിയിൽ  ഉണരട്ടെ ഉണർവോടെ വിശ്വബോധം രച...

വിചിത്രമായ വികല്പനകൾ

വായു ദുഷിച്ചെന്നു പറഞ്ഞു കരയുന്നവർ വാഹന പുകയിൽ  വായുവെ വികൃതമാക്കുന്നു പുകയ്ക്കുന്ന ബീഡിക്കു കണക്കുവെക്കാത്തവർ പുകയുന്ന വായുവെ പഴിപറയുന്നു കഷ്ടം അപരന്റെ കിടപ്പറയിൽ എത്തി നോക്കുന്നവർ ഒളിക്യാമറയെ പൊളിച്ചടുക്കുന്നു നാടുനീളെ സദാചാരം പാടുവോർ ഒളിസേവ ഉപാസനയായ് മാറ്റുന്നു പശുവിനായ് മുറവിളികൂട്ടുന്ന ശുദ്ധന്മാർ ശിശുവിന്റെ പശി പ്പ് മറന്നുപോകുന്നു മരത്തിനായ് മുദ്രാവാക്യം മുഴക്കുന്ന  മാന്യന്മാർ തീർക്കുന്നു ചെന്തേക്കിൽ ചെഞ്ചാമരങ്ങൾ പറയുകിലൊന്നിനുമന്തമില്ലാത് പണ്ടേ മനുഷ്യസഹജമാം ദുർവിചാരങ്ങൾ അല്ലെങ്കിലും എന്നാളും അന്യന്റെ വളി ക്ക്  നാറ്റവും പഴിയും സ്വന്തം  വളി ക്ക് നിശബ്ദ സുഗന്ധവുമാണല്ലോ രചന :ജ്യോതിഷ് പി ആർ

പിഴച്ച ചോദ്യങ്ങൾ

തല്ലുവാൻ കൊല്ലുവാൻ പഠിക്കുന്ന കാലം ചോരയ്ക്ക് പോരിന്റെ മണമുള്ള കാലം  മതത്തിനു മദമിളകി മദയാനയായ്  മഠയരെ തുടരെ പെരുക്കുന്ന ലോകം  തുടിക്കുന്ന ഹൃദയത്തിൻ തുളനോക്കി  വാളുകൾ വീശുന്ന വെളിവില്ലാ കാലം  കൂടെ കളിച്ചും കൂത്താടിയും  കൂട്ടത്തിൽ കൊല്ലവള്ളിയറുത്തുമാറ്റിയും  കൂട്ടുകാർ മാറുവതെന്തു ന്യായം ? വിശക്കുന്ന വയറിനു വിശുദ്ധ ഗ്രൻഥം നൽകി  വിശപ്പുമാറ്റാൻ ശ്രമിക്കുന്ന വിശുദ്ധരുടെ നാട് !! പശുവിന്റെ പേരിൽ പരസ്യമായ് മനുഷ്യനെ  കശാപ്പു ചെയ്യുന്ന കശ്മലരുടെ കാലം ?! കാലത്തിനോ പിഴ മനുജകുലത്തിനോ പിഴ ? ഏതായാലുമതു കൊടുംപിഴയായ് തുടരുന്നു !!! രചന ;ജ്യോതിഷ് പി ആർ 

മന്ത്ര ധ്വനി

ഇന്നലെ അർധരാത്രി അല്ല ഇന്ന്‌ പുലർച്ചെയെന്നും വേണേൽ പറയും തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നും ഒരു വലിയ കരച്ചിൽ..??.അലർച്ചപോലെ?...കുഞ്ഞുങ്ങൾ ഞെട്ടിയെണീറ്റു ...ഭാര്യ പറഞ്ഞു മനുഷ്യാ എന്തോ ആർക്കോ പറ്റീട്ടുണ്ട് ഒന്നു പോയി നോക്കൂ ..?ഞാൻ പറഞ്ഞു ഇത് നമ്മുടെ നാട്ടുംപുറമല്ല പോയിനോക്കിയാൽ ചിലപ്പോൾ അവർക്കിഷ്ടാവില്ല ...കരച്ചിൽ നിന്നാൽ അവള്കുറങ്ങാമെന്ന്‌ കരുതിയാവും അവൾ വാദം ശക്തമാക്കി ...നാട്ടിലാണേൽ ഇപ്പോൾ ഇറങ്ങി ഓടി കാണും ...ചോദിച്ചാൽ പറയും സാമൂഹ്യസേവനം ...ഇപ്പോൾ എവിടെ പോയി മനുഷ്യാ ആ സാമൂഹ്യബോധം ?തെല്ല് പുച്ഛത്തോടെയുള്ള ആ ചോദ്യം കുറിക്കു കൊണ്ടു ...അവൾ അവസരം നോക്കി മര്മത്തിട്ടു കൊട്ടിയതാണ് ...അല്ലേലും ഈ ഭാര്യമാർ അങ്ങിനെയാണ് ...അവസരത്തിനായ് കാത്തിരിക്കും...ഗോളടിക്കാൻ ...പക്ഷെ പലതും സെൽഫ്‌ഗോൾ ആയിപോവുമെന്നു മാത്രം ...എന്തായാലും കിടക്കപ്പായിൽ നിന്നെണീറ്റു അവിടേക്കു കുതിച്ചു ..രണ്ടാമത്തെ ബെല്ലിൽ തന്നെ വാതിൽ തുറന്നു ...കാഴ്‌ച വളരെ ദയനീയമായിരുന്നു ....വളരെ അപൂർവമായി മാത്രം എന്നോട് ചിരിക്കുക പോലും ചെയ്യുന്ന ആ മാന്യവ്യക്തിത്വം പൊട്ടിക്കരയുന്നു ...ഭാര്യയും മക്കളും ഞെട്ടലോടെ എന്തു പറയണമെന്നറിയാതെ പരുങ്ങി പകച്ചു നിൽക...