പള്ളീലച്ചനായി സ്വന്തം നാട്ടിലെ ഇടവകയിൽ തന്നെ കിട്ടിയപ്പോഴാണ് അയാൾക്ക് ളോഹയുടെ മൂല്യം ശരിക്കും മനസ്സിലായത് .അതുവരെ സ്കൂളിലെ ഉഴപ്പനെന്നു പേരുകേട്ട അയാളെ എന്നും കർത്താവ് വിചാരിച്ചാൽ പോലും നീയൊന്നും ഒരുകാലത്തും ഗുണം പിടിക്കില്ല എന്ന് പ്രാകിയിരുന്ന കണക്കുമാഷ് ചാണ്ടിയുടെ മകളുടെ കൊച്ചിന്റെ കുർബാന മുതൽ മകന്റെ വീട് വെഞ്ചരിപ്പിനു വരെ ഈ പഴയ ഉഴപ്പൻ വിദ്യാർത്ഥി വേണ്ടിവന്നു എന്നത് ഒരു ചരിത്രത്തിന്റെ കാവ്യനീതിയായോ കാലത്തിന്റെ മധുര പ്രതികരമായോ കാണാം .അതെ ആരെയും നിന്ദിക്കരുത് ...ആരാണ് എപ്പോഴാണ് കുതിച്ചുയരുക എന്ന് സർവേശ്വരനായ കർത്താവിന് മാത്രമറിയാം ...നിന്ദിച്ചവനെ വന്ദിക്കേണ്ടി വരുന്ന കാലം വിദൂരമല്ല . എന്തായാലും ഇടവകയിലെ വീട്ടിൽനിന്നും പള്ളിമേടയിലെ പാചകക്കാരനിൽ നിന്നും നിന്നും എന്നും മട്ടനും പോർക്കും പിന്നെ താറാവും ബീഫും ചിക്കൻ പൊരിച്ചതും ഇടയ്ക്കിടെ കർഷക കുടുംബങ്ങളിൽ നിന്നും കരിമീനും ഒക്കെ ആയി അയാൾ തടിച്ചു കൊഴുത്തു .ഈയിടെയായി എന്താ എന്നറിയില്ല പണ്ട് അമ്മച്ചി വീട്ടിലുണ്ടാക്കിയിരുന്ന കുമ്പളങ്ങ കറി ഒന്നു കൂട്ടാൻ തോന്നിയിട്ട് കുറച്ചു ദിവസമായി ...കുക്കായ ജോസഫിനോട് പറഞ്ഞിട്ടാണെൽ അവൻ കുമ്പളം മേടി...
MY SIMPLE VIEWS...NOT RELATED TO ANYONE SOMETIMES EVEN NOT RELATED TO ME...ONLY MY VIEWS MAY OR MAY NOT BE FROM MY LIFE EXPERIENCES