ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു കോണ്ടം കഥ അഥവാ ....

കഥ തുടങ്ങുന്നത് വര്ഷങ്ങള്ക്കു മുമ്പ് സോഷ്യൽ മീഡിയ യുടെ അതിപ്രസരം പോയിട്ട് പ്രെസെൻസ് പോലുമില്ലാത്ത ആ പഴയ കാലഘട്ടത്തിലെ ഗ്രാമീണ ഭംഗിയുള്ള നന്മകൾ നിറഞ്ഞ നാട്ടിൻപുറത്താണ് .കഥാ നായകനെ സൗകര്യാർത്ഥം നമുക്കു രാമു എന്ന് വിളിക്കാം ...പലപ്പോഴും തോന്നിയിട്ടുണ്ട് ഏതോ ഒരു പഴയ ഫ്രീക്കൻ ആ കാലഘട്ടത്തിൽ സാധാരണയുള്ള പേരായ രാമനെ ഫ്രീക്കാക്കി വെടക്കാക്കി ഉണ്ടാക്കിയ പേരാകും മിക്കവാറും രാമു ..എന്തായാലും പണ്ട് മുതലേ കഥാ നായകന്മാരായ വികൃതി പിള്ളേർക്ക് സാധാരണയായി ഉപയോഗിക്കാറുള്ള പേരായത് കൊണ്ട് നമ്മുടെ കഥയിലെ വികൃതിയായ നായകനും രാമുവാകട്ടെ .  രാമുവിന്റെ ബാല്യം ...കള്ളനും പോലീസുകളിയും പിന്നെ പട്ടം പറത്താലും മട്ടലുകൊണ്ടുള്ള ക്രിക്കറ്റ് ബാറ്റുമായി ക്രിക്കറ്റ് കളിയുമായൊക്കെ സംഭവബഹുലമായി പോയികൊണ്ടിരിക്കുമ്പോഴാണ് ഒരു പുതിയ അഥിതി ആ വീട്ടിലേക്കു കാലെടുത്തു വച്ചത്‌ ...മറ്റാരുമല്ല ദൂരദർശൻ മാത്രം കിട്ടുന്ന അന്നത്തെ പാവം ടീവി ...അതിൽ പിന്നെ ആന്റിന തിരിക്കലും ഞായറാഴ്ച്ച വീട്ടില് 4മണി സിനിമ കാണാനും വെള്ളിയാഴ്ചയിലെ ചലച്ചിത്ര ഗാനം കാണാനും വരുന്നവർക്കുള്ള സീറ്റ് ഒരുക്കലും മറ്റുമായി അവൻ ബിസിയായി ...ആയിടെ ടീവി യിൽ ഇടയ്ക്കിടെ കാ...

പടയാളി

എഴുതുവാൻ ഏറെയുണ്ടെങ്കിലും  പറയുവാൻ അതിലെറെയുണ്ടെങ്കിലും  ഒന്നും കുറിക്കാതെ ഒന്നും പറയാതെ  എന്തിനോവേണ്ടി ഞാൻ നിൻ പടിയിറങ്ങി  പടിവാതിലിൽ നിൻ നിഴലിന്റെ ചാഞ്ചാട്ടം  പിടയ്ക്കുന്നൊരോർമയായ് പതിഞ്ഞുവെന്നിൽ  അവ്യക്തമാം നിഴലിന് നയനങ്ങൾ  അശ്രു പൊഴിക്കുന്നത്‌ സുവ്യക്തമായ് കണ്ടു ഞാൻ  നിഴലാണ്‌ നീയിന്നെന്നറിയുന്നു ഞാൻ  നിഴൽ പോലെ നിർവികരമാം നിൻ  അഴലാർന്ന അഴകാർന്ന മിഴി നിറയെ  പൊഴിയാൻ മടിക്കുന്ന മഴ കണ്ടു ഞാനിന്ന്  അതെ  അകലേണ്ടവൻ ഞാൻ  അകന്നു മാറി അകതാരിൽ  ആരുമറിയാതെ  അകമെ കരയേണ്ടവൻ ഞാൻ  നിൻ മിഴി തുമ്പിലെ  പൊഴിയാൻ മടിക്കുന്ന  മഴയുടെ കാർമേഘം ഞാൻ  വെറുമൊരു മഴകോളിനായ്  മഴക്കാലം കളഞ്ഞു കുളിച്ചവൻ ഞാൻ  അഴലിന് പുതപ്പിനാല്  പുറംചട്ട തയ്ചൊരു  പാവം പടയാളി ഞാൻ  എങ്കിലും  അകന്നു പോകുവാൻ  അകലേക്ക് പോകുവാൻ  വിതുമ്പലോടെ വിടപറഞ്ഞകലുവാൻ ഇഷ്ടമായിട്ടല്ലെന്നറിയുക  നഷ്ട പ്രണയിനീ  കഷ്ടം ഇതാണെൻ യാഥാർഥ്യം  പടച്ചട്ട കീറിയ  പ്രാണൻ പിടക്കുന്ന  ഒരു പാവം പടയാളി ഞാൻ  ആ...

തിരിച്ചറിവിന്റെ നേരറിവ്

പഠിക്കാതെ പോയ പലതും  ഓർമപ്പെടുത്തലുകളായ്  പടിവാതിലിൽ പലവട്ടം മുട്ടിയിട്ടും  അറിയാതെ പോയമനുഷ്യകുലത്തിലേക്ക്  അറിഞ്ഞില്ലെന്നു നടിച്ചഅഭിനവ മാനവർക്കായ്  അറിവിന്റെ നിറവുമായ്  ഭീഷണിയുടെ ഭാഷയുമായ്  പ്രകൃതിയും പ്രതികരിച്ചുവോ ?   മതിമറന്ന് പ്രകൃതിയെ  തകൃതിയായി തകർത്തപ്പോഴും  ഒരു വേള പോലും ഓർത്തില്ല നാം  വെറും ഇരുകാലി മൃഗമാണ് നാമെന്നും  വെറുമൊരു പുൽനാമ്പു പോലും  പടയമ്പാക്കി മാറ്റുവാൻ ഊറ്റമുള്ള  കുറ്റമറ്റയീ പ്രകൃതിയെ  ഊറ്റമേറി കൂട്ടമായ്  ഊറ്റിയെടുത്തു വിറ്റപ്പോൾ  ചാറ്റൽ മഴപോലും  ചട്ടുകം പോലെ മൂർച്ചയായ്  തിരുത്തുവേനേറെയുണ്ട് സമയമെങ്കിലും  കാത്തുനില്കാതങ്ങു ചെയ്തിടാം  കാത്തു വെച്ചിടാം ഈ ഭൂമിയെങ്കിലും  കരുതലോടിനിയുള്ള നാളേക്കായ്  ഇനിയുള്ള നാളിലെങ്കിലും  കനിവുള്ള നാളേക്കായ്  കരുതലോടെ കാത്തുവെച്ചിടാം  ദുരയൊഴിഞ്ഞ മർത്യരായ്  രചന :ജ്യോതിഷ് പി ആർ 

അവൾ

അവൾ ഒരുണർവായിരുന്നു  ഏതുറക്കത്തിനെയും  തുടച്ചുമാറ്റാൻ കഴിവുള്ള  പ്രത്യാശയാർന്ന കിനാവ്  ഓർമകളിൽ പരതുമ്പോൾ  അവൾക്ക്  ഒരായിരം വര്ണങ്ങളാണ് ഒരായിരം ചുടുചുംബനത്തിന്റെ  നേർത്ത ആരുമറിയാത്ത നനവാണ്‌  നഷ്ട പ്രണയിനിയായ്  വഴിമാറ്റിയകലുമ്പോൾ  പിഴുതെറിഞ്ഞ ഓർമ്മകൾ  കളകളെ പോലെ  കാടായി വീണ്ടും തളിർക്കുന്നു ,വീണ്ടും മറക്കാൻ ശ്രമിക്കുമ്പോൾ  ഓര്മകളായ് അലയടിച്ചെത്തുന്ന  നീയെന്ന സമസ്യക്കായ്  കുറിച്ചിടട്ടെ ഈ ഇടറിയ വാക്കുകൾ  ഒരു വേള എന്നിലെ പ്രാണനടരുന്ന വേളയിലെങ്കിലും  ഞാൻ നിന്നെ മറന്നേക്കുമെന്ന  വെറുമൊരു പ്രത്യാശയോടെ  നിനക്കായ് കുറിക്കുന്നു ഈ കുറിമാനം  രചന :ജ്യോതിഷ് പി ആർ