ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊലച്ചതി കുലത്തൊഴിലാക്കിയവർക്കായ്

ചിലരുണ്ട് ചിതലുകൾ പോലെ  ചിരിച്ചുകൊണ്ട് നീരുവറ്റിച്ചു  ചിതലരിപ്പിച്ചു ചാമ്പലാക്കുന്നവർ  ചിതലുകൾക്ക് പുണ്യപാവന ഗ്രൻഥങ്ങളും  ചിതലരിപ്പിച്ചു കൊന്നു തിന്നു തീർക്കാനുള്ള  ചിലവില്ലാത്ത ഭോജനം മാത്രം ! കൂടെ നിന്ന് കുതികാൽ വെട്ടുവോരോട്  കഴുത്തുനോക്കി കൊല വള്ളി വെട്ടിമാറ്റുവാൻ  നെഞ്ച് നീറിയ കെഞ്ചുന്നൊരപേക്ഷ  കൂടെനിർത്തിയതിലല്ല കൂട്ടുകൂടിയതിലല്ല  കൂടപ്പിറപ്പേന്ന് വിശ്വസിച്ചതാണെന്റെ തെറ്റ്  ചതിച്ചു നിങ്ങൾ നേടുന്നതൊന്നും ഒരുനാളും  വാഴുകയില്ലെന്ന പരാമർത്ഥ സത്യങ്ങൾ  ചരിത്രഗ്രന്ഥ്ങ്ങൾ പഠിപ്പിച്ച പാഠങ്ങൾ  ചിതലുപോലെ ചിതലരിച്ചു വിഴുങ്ങും മുമ്പ്  ചിന്തയായ് ഉയരട്ടെ  നിങ്ങൾക്കൊരുനാളും ഒരിക്കലും ഇല്ലാതെപോയ മനഃസാക്ഷിയിൽ  മതഭ്രാന്തുകൊണ്ടോ വേര്തിരിവുകൊണ്ടോ  നിങ്ങൾ കെട്ടിയാടുന്ന മതിലുകളിൽ  കാർക്കിച്ചു തുപ്പുവാൻ  ആദ്യമെത്തുക സർവജ്ഞനായ  ഉടയതമ്പുരാനായിരിക്കും  കാത്തിരുന്നു കാണുക  കർമത്തിന്റെ ധർമവഴികൾ  കാലം മായ്ക്കാത്ത ദൈവ വഴികൾ  നന്ദി നിന്ദിച്ചതിനും  തന്ന വിലയേറിയ പാഠങ്ങൾക്കും  കാരണം നന്ദി...

ഞാൻകണ്ട അപ്സരസ് പിന്നെ സോമരസവും 😌🤪

കുട്ടിക്കാലത്തെ  ഞായറാഴ്ചകളിലെ വൈകുന്നേരത്തെ നാല് മണി സിനിമ ഒരു നല്ല മധുരം നിറഞ്ഞ ഓർമയാണ് ...ഒരു കൂട്ടം കാഴ്ചക്കാർ അയൽവാസികളും പരിസരവാസികളുമായി വീടിന്റെ വരാന്തയിൽ ജാതി മത ബേദമന്യേ ഒത്തുകൂടുന്നൊരു അപൂർവ സുന്ദര കാഴ്‌ച പരസ്യത്തിന്റെ സമയമാകുമ്പോൾ ചെറിയ സ്റ്റീൽ ഗ്ലാസിൽ ചായ എല്ലാവര്ക്കും വിളമ്പേണ്ട ചുമതല എനിക്കായിരുന്നു ..പണ്ട് മാവേലി പറഞ്ഞ ആ നല്ല ഒത്തൊരുമയുടെ നാളുകളാണ് ആ മധുര ഓർമ്മകൾ അയവിറക്കുമ്പോൾ ഇപ്പോഴും എപ്പോഴും .അന്ന് എല്ലാവരുമൊത്തു കുടിച്ചുകൊണ്ടിരുന്ന ആ ചായയുടെ രുചി ഇപ്പോൾ പെരുത്ത് വലുതായി ഫൈവ് സ്റ്റാർ ഹോട്ടലിലെ ശീതികരിച്ച റൂമിലിരുന്ന് ബ്ലാക്ക് ടീ കുടിക്കുമ്പോൾ കിട്ടാത്തതെന്തെന്നതിന്റെ ഗുട്ടൻസ് ഇപ്പോഴും അന്യമായി തുടരുന്നു ...??!       അങ്ങിനെ ഒരു ഞായറാഴ്ച പതിവ് വിരുന്നുകാരെയും കാത്തിരുന്ന എനിക്ക് നിരാശനാകേണ്ടി വന്നു ..കാര്യമായി ആരും വന്നില്ല ...വന്ന ചില എന്റെ സമപ്രായക്കാരണേൽ  ആരെയും കാണാഞ്ഞിട്ടാണോ എന്നറിയില്ല എത്തി നോക്കി പോയി ...മാതൃഭൂമി പത്രം ദൂരദര്ശന് പേജ് ഒന്നുകൂടിനോക്കി ...ആ സിനിമയുണ്ടല്ലോ പിന്നെന്താ എന്നായി ആലോചന? ..അപ്പോഴാണ് അടുത്ത വീട്ടിലേ സിന്ധുചേ...

ഒരവിഹിതത്തിന്റെ കഥ

പണ്ട് നമ്മൾ തേച്ചുപോയ പെണ്ണ് നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു സ്വസ്ഥമായി അതിലേറെ ഭാര്യയുടെ മുന്നിൽ മഹാമാന്യഗുൽഗുലൻ (പുതിയവാക്കു ഫ്രം ജ്യോതിഃ ഡിക്ഷണറി )ആയി നടക്കുമ്പോൾ അപ്രതീക്ഷിതമായി നമ്മുടെ അയൽക്കാരിയായി രംഗപ്രവേശനം ചെയ്താലുള്ള അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?അങ്ങനെയൊരു രസകരമായ അനുഭവമാണ് നമ്മുടെ കഥാനായകൻ ജോജോയ്ക്കുണ്ടായത് .ജോജോ പൂവാലശസ്ത്രത്തിൽ phd എടുത്തയാളാണ് ...കുശുമ്പി പെണ്ണുങ്ങൾ അഥവാ പഴയ കാമുകിമാർ തേപ്പുകാരൻ എന്നും അയാളെ വിശേഷിപ്പിക്കാറുണ്ട് .തേപ്പുകാലമൊക്കെ കഴിഞ്ഞു ഒരു arranged മാര്യേജ് ഒക്കെ കഴിഞ്ഞു കുടുംബവുമായി മനസമാധാനത്തോടെ ജീവിച്ചുപോവുമ്പോഴാണ് തൊട്ടു താഴെയുള്ള വില്ലയിൽ വില്ലത്തിയായി പഴയ കാമുകിയെത്തുന്നത് .ആരോ പുതിയ താമസക്കാർ എത്തിയിട്ടേണ്ടെന്നറിഞ്ഞു മലയാളിയുടെ favourite ഹോബ്ബിയായ ഒളിഞ്ഞുനോട്ടം വഴി ഇടം കണ്ണിട്ട് എത്തിനോക്കിയതായിരുന്നു ജോജോ ...പുതിയ സുന്ദരിയായ താമസക്കാരിയെയും കെട്ടിയോനെയും കണ്ടതും ജോജോയുടെ ദേഹമാസകലം ഒരു ഇലക്ട്രിക്ക് ഷോക്കടിച്ചപോലെ തോന്നി .കൂട്ടത്തിൽ എന്താ ചേട്ടാ ചന്തിയിൽ കുന്തമുന കുത്തിയ പോലെ നിക്കണത് എന്ന ഭാര്യയുടെ താങ്ങു കൂടി ആയപ്പോഴേക്കും അയാൾ വല്ലാതെയായ...